Skip to main content

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കം

ആർഎസ്‌എസും ബിജെപിയും മുന്നോട്ടുവച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’സംവിധാനം എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കമാണ്. ഇതിനായി ഭരണഘടന ഭേദഗതിചെയ്യാനുള്ള ഏത്‌ നീക്കത്തെയും സിപിഐ എം നഖശിഖാന്തം പ്രതിരോധിക്കും. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ബഹുസ്വരതയെയും ആദരിക്കുന്ന എല്ലാ പാർടികളും കേന്ദ്രസര്‍ക്കാരിന്റെ വിനാശകരമായ നടപടിയെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ നടപ്പാക്കുന്നത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെയും ഫെഡറൽഘടനയുടെയും അടിത്തറ തകർക്കും. മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അതിനെ കൂട്ടിയിണക്കുന്നതുമാണ്‌. ഒരു സംസ്ഥാന സർക്കാർ വീഴുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്‌താൽ സഭയുടെ ശേഷിച്ച കാലയളവിലേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി. ഇതുൾപ്പടെയുള്ള കോവിന്ദ്‌ സമിതിയുടെ ശുപാർശകൾ അഞ്ചുവർഷക്കാലത്തേക്ക്‌ ജനങ്ങൾക്ക്‌ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഭരണഘടന നൽകിയ അധികാരം കവരുന്നു. മാത്രമല്ല, അവശേഷിച്ച കാലത്തേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ശുപാർശ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ മാതൃകയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കുനേരെ ചോദ്യചിഹ്നം ഉയർത്തുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന്‌ പിന്നാലെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ്‌ നടത്തേണ്ടി വരും.

പഞ്ചായത്ത്‌, മുൻസിപ്പൽ തെരഞ്ഞെടുപ്പ്‌ ഒന്നിച്ച്‌ നടത്താനുള്ള ശുപാർശയിലാകട്ടെ ഫെഡറലിസത്തിന്‌ നേരെയുള്ള വഞ്ചനാപരമായ കടന്നാക്രമണം കൂടുതൽ പ്രകടം. വികേന്ദ്രീകൃത രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ അവകാശമുള്ള തദ്ദേശസ്ഥാപനങ്ങളെന്ന സങ്കൽപ്പത്തെതന്നെ തകർക്കുന്നതാണ്‌ ഈ ശുപാർശ. തദ്ദേശതെരഞ്ഞെടുപ്പുകൾ നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണ്‌. ഇന്ത്യയുടെ മഹാവൈവിധ്യവും ഒരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്‌ത സാഹചര്യങ്ങളും കണക്കിലെടുക്കാതെയുള്ള ഈ ശുപാർശ ശുദ്ധഅസംബന്ധമാണ്‌

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.