Skip to main content

വെനസ്വേല പാർലമെന്റ്‌ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അപലപിക്കുന്നു

വെനസ്വേലയിലെ കാരക്കാസിൽ നടക്കുന്ന ഫാസിസത്തിനെതിരായ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് രാഷ്ട്രീയ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ അപലപിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്താനുള്ള ശ്രമമാണിത്.

ഫാസിസ്റ്റ് വിരുദ്ധ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ പാർലമെൻ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ വെനസ്വേലയിലെ നാഷണൽ അസംബ്ലിയിൽ നിന്ന് സിപിഐ എംന് ക്ഷണം ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻ്റംഗങ്ങൾ പങ്കെടുക്കുന്ന ഈ ഫോറത്തിൽ പാർടിയെ പ്രതിനിധീകരിക്കാനും പങ്കെടുക്കാനും സ. വി ശിവദാസനെ പാർടി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.

എഫ്‌സിആർഎ അനുമതി ലഭിച്ചിട്ടും വിദേശകാര്യ മന്ത്രാലയം സ. വി ശിവദാസന് രാഷ്ട്രീയ അനുമതി നിഷേധിക്കുകയും പാർലമെൻ്റ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അവകാശങ്ങൾ ഹനിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തടസം സൃഷ്ടിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിവേചന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. എല്ലാ പ്രതിപക്ഷ പാർടികൾക്കും പ്രതിപക്ഷ പാർലമെൻ്റ് അംഗങ്ങൾക്കും ആശങ്ക സൃഷ്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.