Skip to main content

വെനസ്വേല പാർലമെന്റ്‌ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അപലപിക്കുന്നു

വെനസ്വേലയിലെ കാരക്കാസിൽ നടക്കുന്ന ഫാസിസത്തിനെതിരായ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് രാഷ്ട്രീയ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ അപലപിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്താനുള്ള ശ്രമമാണിത്.

ഫാസിസ്റ്റ് വിരുദ്ധ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ പാർലമെൻ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ വെനസ്വേലയിലെ നാഷണൽ അസംബ്ലിയിൽ നിന്ന് സിപിഐ എംന് ക്ഷണം ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻ്റംഗങ്ങൾ പങ്കെടുക്കുന്ന ഈ ഫോറത്തിൽ പാർടിയെ പ്രതിനിധീകരിക്കാനും പങ്കെടുക്കാനും സ. വി ശിവദാസനെ പാർടി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.

എഫ്‌സിആർഎ അനുമതി ലഭിച്ചിട്ടും വിദേശകാര്യ മന്ത്രാലയം സ. വി ശിവദാസന് രാഷ്ട്രീയ അനുമതി നിഷേധിക്കുകയും പാർലമെൻ്റ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അവകാശങ്ങൾ ഹനിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തടസം സൃഷ്ടിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിവേചന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. എല്ലാ പ്രതിപക്ഷ പാർടികൾക്കും പ്രതിപക്ഷ പാർലമെൻ്റ് അംഗങ്ങൾക്കും ആശങ്ക സൃഷ്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.