Skip to main content

കാലവർഷക്കെടുതി; രക്ഷാപ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങണം

കാലവർഷം കനത്തതോടെ സംസ്ഥാനത്ത്‌ പലഭാഗങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ‌ സിപിഐ എം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.
പതിവിന്‌ വിരുദ്ധമായി കാലവർഷം നേരത്തെ എത്തുകയും മഴ കനക്കുകയും ചെയ്തിരിക്കുകയാണ്‌. വരും ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചിട്ടുള്ളത്‌. വടക്കൻ കേരളത്തിലാണ്‌ ഇപ്പോൾ മഴക്കെടുതികൾ രൂക്ഷമായിട്ടുള്ളത്‌. മറ്റു ഭാഗങ്ങളിലേക്കും അത്‌ വ്യാപിക്കുകയാണ്‌. സംസ്ഥാന സർക്കാർ മഴ മുന്നിൽ കണ്ട്‌ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ദുരന്ത നിവാരണത്തിന്‌ എൻഡിആർഎഫ്‌ സംഘങ്ങളെ അടക്കം നിയോഗിച്ചിട്ടുമുണ്ട്‌. പൊലീസും ഫയർഫോഴ്‌സും ദുരന്തനിവാരണ അതോറിറ്റി പ്രവർത്തകരും രംഗത്തുണ്ട്‌. അപ്രതീക്ഷിതമായി വരുന്ന കാറ്റും അതിതീവ്ര മഴയും ചില മേഖലകളിൽ പെട്ടെന്ന്‌ ബാധിച്ച്‌ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയാണ്‌ കാണുന്നത്‌. വൃക്ഷങ്ങൾ വീണും ഉരുൾപൊട്ടിയും പുഴകളിൽ വെള്ളം കയറിയും ജനങ്ങൾക്ക്‌ പ്രയാസങ്ങളുണ്ടാകുന്നു. പലയിടത്തും ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്‌. മലയോരങ്ങളിലും കടൽതീരത്തും കൂടുതൽ ശ്രദ്ധ ആവശ്യമായ സമയമാണ്‌. ക്യാമ്പുകളിൽ താമസിക്കുന്നവർക്കും വീടിന്‌ കേടുപാട്‌ സംഭവിച്ചവർക്കും താഴ്‌ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും മറ്റും താമസിക്കുന്നവർക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ ആവശ്യമായിവരും. പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചില ജില്ലകളിൽ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ ഡാമുകൾ പലതും തുറന്നു. ഇക്കാര്യങ്ങളെല്ലാം അതത്‌ പ്രദേശത്തെ ജനപ്രതിനിധികളും പാർടി പ്രവർത്തകരും ശ്രദ്ധിച്ച്‌ ഇടപെടണം. എല്ലാവിധസഹായങ്ങളും വേഗത്തിൽ എത്തിക്കാനും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.