Skip to main content

ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐ എം സ്വീകരിച്ച നിലപാട്‌ നേരത്തെതന്നെ രാജ്യം അംഗീകരിച്ചതാണ്‌, അതിനെ വ്യാജവാർത്തകൊണ്ട്‌ മറയ്‌ക്കാൻ കഴിയില്ല

ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി നൽകിയെന്ന മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും പാർടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌. ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയത്‌ സിപിഐ എം ആണ്‌. മാത്രമല്ല, ഇലക്ടറൽ ബോണ്ട്‌ വാങ്ങാത്തത്‌ ഇടതുപക്ഷ പാർടികൾ മാത്രമാണെന്ന വസ്‌തതുത നേരത്തെ പുറത്തുവന്നതും മനോരമയുൾപെടെയുള്ള മാധ്യമങ്ങൾ അത്‌ റിപ്പോർട്ടുചെയ്‌തതുമാണ്‌. എന്നിട്ടും വസ്‌തുതാവിരുദ്ധമായ വാർത്തയാണ്‌ നൽകിയത്‌. ഇതിനെതിരെ സിപിഐ എം നിയമനടപടി സ്വീകരിക്കും.

കേരളത്തിൽ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാർഥ്യമാകുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌. ഈ വസ്‌തുത ജനങ്ങൾ അംഗീകരിച്ചതാണ്‌. പത്താം വർഷത്തിലേക്ക്‌ കടക്കുന്ന സർക്കാരിന്റെ വികസനപാതയിലെ സുപ്രധാനമായ അധ്യായവുമാണിത്‌. ഇത്‌ യുഡിഎഫിന്‌ തിരിച്ചടിയാകുമെന്നതിനാലാണ്‌ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ മനോരമ തെറ്റായ വാർത്ത നൽകിയത്‌.

നിർമാണത്തിലെ അപാകതകൾ കാരണം ദേശീയപാതയുടെ ചില ഭാഗങ്ങളിലുണ്ടായ തകർച്ച എൽഡിഎഫിന്റെ മേൽചാരാനുള്ള ശ്രമമാണ്‌ വാർത്തയിലൂടെ. ഇപ്പോൾ വിവാദത്തിലായ കമ്പനികൾ കോൺഗ്രസിനും ബിജെപിക്കും ഇലക്ടറൽ ബോണ്ടായി കോടികൾ നൽകിയതായ വിവരം പുറത്തുവന്നതാണ്‌. അതിനൊപ്പം സിപിഐ എമ്മിനേയും ചേർത്തുകെട്ടാനാണ്‌ മനോരമ ശ്രമിക്കുന്നത്‌. ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐ എം സ്വീകരിച്ച നിലപാട്‌ നേരത്തെതന്നെ രാജ്യം അംഗീകരിച്ചതാണ്‌. അതിനെ വ്യാജവാർത്തകൊണ്ട്‌ മറയ്‌ക്കാൻ കഴിയില്ല. ബിജെപിക്ക്‌ 6566 കോടിയും കോൺഗ്രസിന്‌ 1123 കോടിയുമാണ്‌ ഇലക്ടറൽ ബോണ്ടായി ലഭിച്ചതെന്ന്‌ സുപ്രീം കോടതിയുടെ വിധിയുടെ ഭാഗമായി ചേർത്ത അനുബന്ധ രേഖയിലുണ്ട്‌. സിപിഐ എം ഇലക്ടറൽ ബോണ്ട് വഴി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഈ വസ്‌തുത നിലനിൽക്കെയാണ്‌ മനോരമ വ്യാജവാർത്ത നൽിയത്‌. സിപിഐ എമ്മിനെതിരായി നിരന്തരം വ്യാജവാർത്ത നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.