Skip to main content

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി അടക്കമുള്ള നേതാക്കളെ, രക്തസാക്ഷികൾക്ക്‌ ആദരാഞ്‌ജലി അർപ്പിക്കാൻ അനുമതി നൽകാതെ വീട്ടുതടങ്കലിൽ പാർപ്പിച്ചത്‌ അപലപനീയമാണ്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ഉത്തരവുകളും പിന്തിരിപ്പൻ കാഴ്‌ചപ്പാടുകളും അടിച്ചേൽപ്പിക്കുകയാണ്‌. രക്തസാക്ഷി ദിനത്തിലെ അവധി എടുത്തുകളഞ്ഞത്‌ അതിന് ഉദാഹരണമാണ്‌. പകരം സ്വാതന്ത്ര്യസമര സേനാനികളെ കൂട്ടക്കൊല ചെയ്‌തതിന്‌ ഉത്തരവാദിയായ മഹാരാജാവിന്റെ ജന്മദിനം അവധിയായി പ്രഖ്യാപിച്ചു. കേന്ദ്രം നിയമിച്ച ലഫ്‌. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സുഗമമായ പ്രവർത്തനം അട്ടിമറിക്കുകയാണ്‌.
ജമ്മു–കശ്‌മീർ ജനതയുടെ വികാരം വച്ച്‌ കളിക്കുന്നത്‌ കേന്ദ്രസർക്കാർ അവസാനിപ്പിക്കുകയും ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും വേണം. മുഖ്യമന്ത്രിക്കും രാഷ്ട്രീയ നേതാക്കൾക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കുമെതിരായ ആക്രമണത്തിൽ ലഫ്റ്റനന്റ് ഗവർണർ മാപ്പ് പറയണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.