Skip to main content

വികലമായ എസ്‌ഐആർ നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം

വികലമായ എസ്‌ഐആർ(വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന) നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം. പതിവുപോലെ സുതാര്യമായും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലും നടക്കേണ്ട വോട്ടർപട്ടിക പരിഷ്‌കരണം അരാജകത്വം നിറഞ്ഞതും ജനങ്ങളെയും ഇ‍ൗ ജോലി ഏറ്റെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥരെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു.

അങ്ങേയറ്റം തിടുക്കത്തിൽ, വളരെ മോശമായി ആസൂത്രണം ചെയ്യപ്പെട്ട നടപടിയാണിത്‌. വീട്‌ തോറും കയറി പരിശോധന നടത്താൻ ബിഎൽഒമാർക്ക്‌ നിശ്‌ചയിച്ച്‌ നൽകിയ സമയപരിധി ജോലി പൂർത്തീകരിക്കാൻ തികയുന്നതല്ല. തിടുക്കം കാരണം, പലയിടങ്ങളിലും ബിഎൽഒമാർ ചില പാർടി ഓഫീസുകളിൽ തങ്ങി വോട്ടർമാരിൽ അവിടെ എത്തണമെന്ന്‌ നിർദേശിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. വോട്ടർപട്ടികയിൽനിന്ന്‌ വൻതോതിൽ പേരുകൾ ഒഴിവാക്കപ്പെടുന്നതിനും തെറ്റുകൾ കടന്നുകൂടുന്നതിനും ഇത്‌ ഇടയാക്കും.

ബിഎൽഒമാർക്കുമേൽ അടിച്ചേൽപ്പിച്ച കടുത്ത ജോലിഭാരം ഒട്ടേറെ ജീവൻ അപഹരിച്ചു. മതിയായ വിശ്രമം കൂടാതെ കഠിനമായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്‌ അവർ. ഇത്തരം മരണങ്ങൾ ആകസ്‌മികമല്ല, നിരുത്തരവാദപരവും മനുഷ്യത്വഹീനവുമായ ഭരണനടപടികളുടെ ഫലമാണിത്‌.

വോട്ടർപട്ടിക കുറ്റമറ്റതാക്കാനും ഇരട്ടിപ്പുകൾ ഒഴിവാക്കാനും തെരഞ്ഞെടുപ്പ്‌ കമീഷൻ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാത്തത്‌ ഞെട്ടിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന തീവ്ര പുനഃപരിശോധനയുടെ ലക്ഷ്യവും ഉദ്ദേശ്യവും സംബന്ധിച്ച്‌ ഗ‍ൗരവതരമായ ആശങ്കകൾ ഉയർത്തുന്നതാണിത്‌. ഫോമുകൾ അപ്പ്‌ലോഡ്‌ ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎൽഒമാർക്കും വോട്ടർമാർക്കും ഇന്റർനെറ്റ്‌ കണക്ഷനിലെ പോരായ്‌മകളും സെർവർ പ്രശ്‌നങ്ങളും ഇതര സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. ഫോം പൂരിപ്പിച്ച്‌ അപ്പ്‌ലോഡ്‌ ചെയ്യുന്നത്‌ അങ്ങേയറ്റം പ്രതിബന്ധം നിറഞ്ഞ പ്രക്രിയയാണ്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.