Skip to main content

ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

13.06.2022

കേന്ദ്ര ഏജന്‍സികളാണ്‌ തന്റെ രക്ഷകരായി നിലകൊണ്ടതെന്ന്‌ ഹൈക്കോടതിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്‌ പ്രതി സ്വപ്‌ന സുരേഷ്‌ വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളികളാണ്‌ വ്യക്തമാകുന്നത്. ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിനായി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ്‌ കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം ഉറപ്പിച്ച്‌ പറഞ്ഞിരിക്കുന്നത്‌. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്ന കാര്യവും ഇതില്‍ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. കോടതി പറഞ്ഞാല്‍ സംരക്ഷണം നല്‍കാമെന്ന്‌ ഇഡിയും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതി ഇത്തരത്തില്‍ പ്രസ്‌താവിക്കുകയും, വെളിപ്പെടുത്തലുകളെന്ന പേരില്‍ തെറ്റായ മൊഴികള്‍ നല്‍കുകയും ചെയ്യുമ്പോള്‍ തിരക്കഥകള്‍ എന്തിന്‌ വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന കാര്യം പകല്‍ വെളിച്ചംപോലെ വ്യക്തമാണ്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ ജോലിയും, സംരക്ഷണവും നല്‍കുന്നത്‌ സംഘപരിവാറുകാര്‍ രൂപം നല്‍കിയിട്ടുള്ള എന്‍ജിഒ ആണെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ കേസുള്‍പ്പെടെ നടത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്നത്‌ ഈ എന്‍ജിഒ ആണെന്നുള്ള കാര്യം അതിന്റെ ഭാരവാഹി തന്നെ സ്വകാര്യ ചാനലില്‍ വ്യക്തമാക്കുകയും ചെയ്‌തിരിക്കുകയാണ്‌.
ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.