Skip to main content

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിനമാണ് സഖാക്കളെ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട് പ്രദേശത്ത് കോവിഡ് കാലത്തടക്കം സേവനസന്നദ്ധതയുടെ മാതൃകകളായ സഖാക്കളെ ഇല്ലാതാക്കി പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താമെന്നായിരുന്നു കൊലയാളികള്‍ ലക്ഷ്യമിട്ടത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഈ വേട്ടയാടല്‍. രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂടത്തിന്‍റെയും കടന്നാക്രമണങ്ങള്‍ക്ക് തളര്‍ത്താനാകാത്ത സമരവീര്യത്താല്‍ വളര്‍ന്നുപന്തലിച്ചതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനുമായി ഇന്നലെ രാത്രി സംസാരിച്ചിരുന്നു. ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസമാണ് സഖാവ്.

കൊല്ലപ്പെട്ടവന്‍ കമ്യൂണിസ്റ്റെങ്കില്‍ അവന്‍റെ ജീവനറ്റ ദേഹത്തെപ്പോലും ക്രൂശിക്കാനും കൊലയാളികളെ വിശുദ്ധരാക്കി അവതരിപ്പിക്കാനും എതിരാളികള്‍ ശ്രമിക്കുന്ന കാലമാണിത്. ജനപക്ഷ രാഷ്ട്രീയവുമായി മുന്നോട്ടുപോകാന്‍, രക്തസാക്ഷികളുടെ ഉജ്വല സ്മരണകള്‍ തന്നെയാണ് നമുക്ക് വഴിവിളക്കായി മുന്നിലുള്ളത്.

പ്രിയ സഖാക്കള്‍ ഹഖിനും മിഥിലാജിനും ഓര്‍മ്മയുടെ ഹൃദയാഭിവാദ്യങ്ങൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.