Skip to main content

വികസിതരാജ്യങ്ങളിലെ ജീവിതനിലവാരം കേരളത്തിൽ സാധ്യമാക്കും

ലോകത്തിന്‌ മാതൃകയായ കേരള മോഡലിനെ മുന്നോട്ടുകൊണ്ടുപോകാൻ പോസിറ്റീവായി ചിന്തിക്കണം. പാവപ്പെട്ടവർക്ക്‌ ഗുണമേന്മയുള്ള ജീവിതം നൽകുന്ന സംസ്ഥാനമെന്ന്‌ അമർത്യാസെൻ വിശേഷിപ്പിച്ച കേരളം ഒരു മാതൃകയാണ്‌. കേരള മോഡലിനെ മികവോടെ മുന്നോട്ടുകൊണ്ടുപോകാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. അഞ്ചുലക്ഷം പേർക്കുകൂടി ലൈഫ്‌ പദ്ധതിയിൽ വീട്‌ നൽകുന്നതോടെ സംസ്ഥാനത്ത് എല്ലാവർക്കും പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ നിറവേറും. അടുത്ത പ്രശ്‌നം തൊഴിലില്ലായ്‌മയാണ്‌. 29 ലക്ഷം പേർക്ക്‌ തൊഴിൽവേണം. കേരളത്തിൽ 20 ലക്ഷം പേർക്ക്‌ തൊഴിൽനൽകാനുള്ള പദ്ധതികൾ മുന്നേറുകയാണ്. പരാമാവധി സംരംഭങ്ങൾതുടങ്ങാൻ അന്തരീക്ഷമൊരുക്കിയും തദ്ദേശസ്ഥാപനങ്ങൾവഴിയും ടൂറിസം വഴിയും തൊഴിലവസരം സൃഷ്ടിച്ച്‌ കൃത്യമായ ആസൂത്രണത്തിലൂടെ ബാക്കിയുള്ളവർക്കും തൊഴിൽ ലഭ്യമാക്കും. ഇതോടെ വികസിത രാജ്യങ്ങളിലേതിന്‌ സമാനസ്ഥിതിയിൽ കേരളമെത്തും. ഇതെല്ലാം സാധ്യമാകുമോ എന്ന നെഗറ്റീവ്‌ ചിന്തവേണ്ട. കഴിയും എന്ന ആത്മവിശ്വാസത്തിൽ മുന്നേറണം. ആ ചിന്ത തരുന്ന പോസിറ്റീവ്‌ എനർജിയിൽ എല്ലാം സാധ്യമാകും. ബിജെപി 2024ൽ വീണ്ടും രാജ്യത്ത് അധികാരത്തിൽ വന്നാൽ മതനിരപേക്ഷ ഇന്ത്യ ഇല്ലാതാവും. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാനാകുമോ എന്ന്‌ സംശയിക്കേണ്ട. ഭിന്നിച്ചുനിൽക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാനായാൽ മതി. അതിന്റെ ഗുണപരമായ സൂചനയാണ്‌ ബീഹാറിൽ കണ്ടത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.