Skip to main content

ജനുവരി 10 - സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

സഖാവ് ധീരജിന്റെ അനശ്വര രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ എസ്എഫ്ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിഞ്ഞ കോൺഗ്രസ് ഭീകരതയാണ് സഖാവ് ധീരജിന്റെ ജീവനെടുത്തത്.

കൊന്നിട്ടും പകതീരാതെ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത വാക്കുകൾ കൊണ്ട് ധീരജിനെ കോൺഗ്രസ് നേതൃത്വമടക്കം പിന്നെയും അധിക്ഷേപിച്ചുകൊണ്ടിരുന്നു. അരുംകൊലയ്ക്ക് കൂട്ടുനിന്ന കൊലപാതകികളെ സംരക്ഷിക്കുകയും യാതൊരു ലജ്ജയും ഇല്ലാതെ അവരുടെ അഖിലേന്ത്യാ റാലിയിൽ അടക്കം മുൻനിരയിൽ നിർത്തുകയും ചെയ്തു.

കോൺഗ്രസിന്റെ ഇറച്ചിക്കൊതിയുടെ രാഷ്ട്രീയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ വിദ്യാർത്ഥി സംഘടനയുടെ കെെകളിലും നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. ആ അപരിഷ്കൃത രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ വിദ്യാർത്ഥി സമൂഹം എസ്എഫ്ഐയോടൊപ്പം പുരോഗമനപക്ഷത്ത് അണിനിരന്നത്. സഖാവ് ധീരജിന്റെ ഓർമ്മകൾ പുരോഗമന- വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വരുംകാല പോരാട്ടങ്ങൾക്ക് വഴിവിളക്കാവും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.