Skip to main content

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും. എല്ലാവര്‍ക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കും. സംസ്ഥാനത്ത്‌ 0.7 ശതമാനമാണ്‌ അതിദാരിദ്ര്യം. യുപി, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ അമ്പത്‌ ശതമാനത്തിലധികമാണ്‌ ദരിദ്രരുടെ എണ്ണം. കേരളത്തിലെ ദരിദ്രരായ 64,006 കുടുംബങ്ങളെ ദത്തെടുക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചു. അംബാനിയെയോ അദാനിയെയോ അല്ല, പാവപ്പെട്ടവന്റെ ജീവിതത്തിന്‌ വിലകൽപ്പിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. ഇങ്ങനെ മൂന്നുവർഷത്തിൽ അതിദാരിദ്ര്യമുള്ളവർ ഇല്ലാത്ത രാജ്യത്തെ ഏകസംസ്ഥാനമായി കേരളം മാറും.

തൊഴിലില്ലായ്മയെ ഫലപ്രദമായി നേരിട്ട സർക്കാരാണ്‌ കേരളത്തിലേത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഇതടക്കമുള്ള നേട്ടങ്ങളാണ്‌ സംസ്ഥാനത്താകെ ജാഥയുടെ സ്വീകരണ വേദികളിൽ ലക്ഷങ്ങളെ എത്തിച്ചത്‌. അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ആരുടെ കൂടെ നിൽക്കുന്നുവെന്ന ഉൽക്കണ്ഠയിലാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌. അതിന്റെ ഭാഗമായി പുറത്തുപറയാൻ കൊള്ളാത്തതരത്തിൽ ഫ്യൂഡൽ ചട്ടമ്പികളുടെ പദപ്രയോഗം നടത്തുകയാണ്‌ അവർ.

സിപിഐ എമ്മിന്റെ ജാഥയിലേക്ക്‌ ലക്ഷങ്ങൾ ഒഴുകിയെത്തിയതിൽ അസൂയപൂണ്ട്‌ സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നേതാക്കൾക്കെതിരെയും വ്യാജവാർത്തകൾ പടച്ചുവിടുകയാണ്‌. ഇതിന്‌ മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ജനങ്ങൾക്കായി നിലകൊള്ളുകയാണ്‌ ചെയ്തത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.