Skip to main content

കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്

കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്. കേരളത്തെ പോലെ പ്രാധനപ്പെട്ട മൂന്ന്‌ മതങ്ങൾ ഇത്രയും ഐക്യത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത്‌ എവിടെയും ഉണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ രമ്യതയോടെ കഴിയുന്നത്‌ ബിജെപിക്കും ആർഎസ്‌എസിനും ദഹിക്കുന്നില്ല. ആർഎസ്‌എസും ന്യൂനപക്ഷ വർഗീയ വാദികളും കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ്‌ ശ്രമിക്കുന്നത്‌.

വർഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടക്കേണ്ട കാലമാണിത്‌. കേരളത്തിൽ മതധ്രൂവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ്‌ ബിജെപി നീക്കം. ഇതിനിടിയിൽ ന്യൂനപക്ഷങ്ങളെ തങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ മുസ്ലിം, ക്രിസ്‌ത്യൻ സംഘടനകളമായുള്ള ചർച്ചകൾ. 21 സംസ്ഥാനങ്ങളിൽ 598 കലാപങ്ങൾ നടത്തിയ പട്ടികയുമായാണ്‌ ക്രിസ്‌ത്യൻ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്‌. റബ്ബറിന്‌ വിലകൂടുമെന്ന്‌ പറഞ്ഞ്‌ ബിജെപിക്ക്‌ പിറകെ പോകുന്നവർ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ, ചെയ്യുന്നതിനോ അനുസരിച്ച്‌ റബ്ബറിന്റെ വില മാറില്ല. ആസിയാൻ കരാറിന്റെ ഭാഗമായാണ്‌ റബ്ബറിന്‌ വില ഇടിഞ്ഞത്‌. അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കുത്തകൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുന്ന ബിജെപി സർക്കാർ കർഷകരെ രക്ഷിക്കുമെന്ന്‌ ധരിക്കുന്നവർ പാഠം പഠിക്കും.

ജനങ്ങളുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന വാശിയാണ്‌ പ്രതിപക്ഷത്തിന്‌. അതിനായി കാട്ടികൂട്ടുന്ന കോപ്രായങ്ങളാണ്‌ സഭ സ്‌തംഭിക്കാൻ കാരണം. മാധ്യമങ്ങളുടെ പിന്തുണയോടെയുള്ള ‘മോക്‌ അംസംബ്ലി’ നിയമസഭയിൽ ആദ്യമാണ്‌. ഇതിലൂടെ ജനാധിപത്യ സംവിധാനങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണ്‌ പ്രതിപക്ഷം. സർക്കാരും സ്‌പീക്കറും ഒരിക്കലും പക്ഷപാതപരമായ നിലപാട്‌ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്‌ തോന്നുന്ന കാര്യങ്ങളെല്ലാം സഭയിൽ ചർച്ച ചെയ്യാനാവില്ല. ജനങ്ങളെ പറ്റിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ അനുവദിച്ചത്‌ ഈ സർക്കാരാണ്‌. കോൺഗ്രസിലും ലീഗിലുമുള്ള പ്രശ്‌നങ്ങൾ മൂടിവെക്കാനാണ്‌ സഭയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.