Skip to main content

ക്ഷേമ പദ്ധതികളിൽനിന്ന്‌ പിറകോട്ടുപോയല്ല, എല്ലാ ക്ഷേമപെൻഷനുകളും അർഹരുടെ കൈയിലെത്തിച്ചുകൊണ്ടു തന്നെയാണ് കേരളം മുന്നോട്ടു പോകുന്നത്

കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സർക്കാരിനെതിരായ പ്രചാരവേല. സാമ്പത്തികഘടന തകർന്ന്‌ കേരളം ഒന്നുമല്ലാതാകാൻ പോകുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, കേരളത്തിന്‌ കൃത്യമായ കണക്കുകളുണ്ടായിരുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കി. ചെലവുകൾ നിയന്ത്രിച്ചും സർക്കാരിന്‌ ലഭിക്കേണ്ട വരുമാനം കൃത്യമായി ഉറപ്പാക്കിയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയായിരുന്നു. നേരത്തേ തെറ്റായ പ്രചാരവേല നടത്തിയ മനോരമയടക്കമുള്ള മാധ്യമങ്ങൾക്കു തന്നെ ഇപ്പോൾ തിരിച്ചെഴുതേണ്ടി വന്നു. സിഎജിയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ്‌ ഈ മാധ്യമങ്ങൾക്ക്‌ സത്യാവസ്ഥ നൽകേണ്ടിവന്നത്‌.

കേന്ദ്രസർക്കാരിന്റെ എല്ലാവിധ ശ്വാസംമുട്ടിക്കലുകളെയും മറികടന്നാണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനുള്ള ഉപരോധപ്രവർത്തനങ്ങളായിരുന്നു കേന്ദ്രസർക്കാരിന്റേത്‌. കേന്ദ്രവിഹിതങ്ങളടക്കം വെട്ടിക്കുറച്ചു. അതിനെയൊക്കെ അതീജീവിക്കുകയായിരുന്നു കേരളം. ക്ഷേമ പദ്ധതികളിൽനിന്ന്‌ പിറകോട്ടുപോയല്ല, എല്ലാ ക്ഷേമപെൻഷനുകളും അർഹരുടെ കൈയിലെത്തിച്ചുകൊണ്ടു തന്നെയാണ് കേരളം മുന്നോട്ടു പോകുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.