Skip to main content

സഖാവ് ഹർകിഷൻ സിങ്ങ് സുർജീത് ദിനം

പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഹോഷിയാർപ്പൂർ കോടതി വളപ്പിൽ ബ്രിട്ടന്റെ പതാകയായ യൂണിയൻ ജാക്ക് താഴെയിറക്കി സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു. പാർടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ സഖാവ് അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ജനാധിപത്യ സമരങ്ങളുടെ മുന്നണിയിലെല്ലാം സഖാവ് സുർജീത്ത് ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ദുരിത നാളുകളെ വെല്ലുവിളിക്കാനും ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ശബ്ദമുയർത്താനും സംഘപരിവാറിന്റെ ആദ്യകാല വർഗീയ ശ്രമങ്ങൾക്കെതിരെ കൃത്യമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനും സഖാവിന് സാധിച്ചു. പഞ്ചാബ് നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലും ജനകീയ ശബ്ദമായി മാറിയ സഖാവ് റിവിഷനിസ്റ്റുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി. ക്യൂബയിലെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഐക്യദാർഢ്യസമിതികൾ രൂപീകരിച്ചുകൊണ്ട് വിശ്വ മാനവികതയ്ക്ക് വേണ്ടി പ്രവർത്തിച്ചു. മോദിയുടെ സ്വേച്ഛാധിപത്യ കാലത്ത് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഇരുമ്പുന്ന ഓർമ്മകൾ നമ്മളെ കൂടുതൽ പോർമുഖങ്ങളിലേക്ക് നയിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.