Skip to main content

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്. എന്തെല്ലാം രീതിയിലുള്ള തട്ടിപ്പുകളിലാണ് യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പ്രതിയാക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തത്.

തൊഴിൽതട്ടിപ്പ്, വ്യാജരേഖ നിർമ്മാണം, അഡ്മിഷൻ തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനിൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ആ സംഘടനയെ അവർ മാറ്റിയിരിക്കുന്നു. ഇപ്പോൾ ഓരോരോ കേസുമായിട്ട് ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൽ പരിശോധിച്ച് നോക്കുമ്പോൾ വലിയ രീതിയിലുള്ള ജീർണത തന്നെയാണ് പുറത്തുവരുന്നത്. ഇപ്പോ ഒന്നോ രണ്ട് സംഭവങ്ങളല്ല, ഒന്നിനുപുറകെ ഒന്നായി, ഏറ്റവും ഒടുവിൽ ജോലി തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ അറസ്റ്റിലായിരിക്കുകയാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതിന് യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലാണ് പിടിയിലായത്. എംപി കോട്ടയിൽ ജോലി നൽക്കാമെന്നാണ് വാഗ്ദാനം നൽകിയത്.

നഴ്‌സിംഗ് പ്രവേശനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയും ഇയാൾക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. റെയിൽവേ സാമഗ്രികൾ മോഷ്ടിച്ച് കൊല്ലത്ത് അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൽ ആവർത്തിക്കാതിരിക്കാൻ അവയെ തള്ളിപ്പറയാതെ പൂർണ്ണ സംരക്ഷണം നൽകുകയാണ് കെപിസിസി പ്രസിഡന്റും നേതൃത്വുവും ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട രീതിയിൽ ചിലപ്പോൾ സംഭവിച്ചു എന്നു വരാം സ്വാഭാവികമായിട്ടും അതിനെ തള്ളിപ്പറയുകയുംആ നിലപാടിനോട് ഞങ്ങൾ യോജിക്കുന്നില്ല എന്നും നേതൃത്വം പറയുന്നില്ല. പൂർണ്ണമായ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയിൽ കാർഡ് വ്യാജമായി നിർമ്മിച്ചവരെ യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിന്റെ കാറിൽ നിന്നും തന്നെ പിടികൂടി. ഇങ്ങനെ അടിമുടി ജീർണതയുടെ പ്രതീകമായി യൂത്ത് കോൺഗ്രസ് മാറി

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.