Skip to main content

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള കെ സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണം

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള കെ സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്‌. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി ഈ നയം ശക്തമായി നടപ്പിലാക്കാനുമാണ്‌ അവര്‍ ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സംഘപരിവാറുകാരെ സെനറ്റിലേക്ക്‌ നോമിനേഷന്‍ നടത്തിയ നടപടി ഗവര്‍ണര്‍ മുന്നോട്ടുവെച്ചത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥികളുള്‍പ്പെടേയുള്ള അക്കാദമിക്‌ സമൂഹത്തില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുകയാണ്‌. എന്നാല്‍ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി സംഘപരിവാറുകാരെ നോമിനേറ്റ്‌ ചെയ്‌ത ഗവര്‍ണറുടെ നടപടിക്ക്‌ കെ സുധാകരന്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌.

കേരളത്തിലെ രണ്ട്‌ മുന്നണികളും പൊതുവെ സംഘപരിവാറിനെതിരെ പ്രതിരോധിക്കുന്ന നിലയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഈ സാഹചര്യത്തെ അട്ടിമറിക്കുന്ന തരത്തില്‍ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ പാളയത്തിലേക്ക്‌ കെട്ടാനുള്ള പദ്ധതികളാണ്‌ കെ സുധാകരന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഇതിനെതിരെ കോണ്‍ഗ്രസിലെ മതനിരപേക്ഷ വാദികള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്‌.

ബിജെപിയുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തുകയും, അതിലേക്ക്‌ ചുവടുമാറുമെന്ന്‌ സൂചന നല്‍കിയ ആളാണ്‌ കെ സുധാകരന്‍. സംഘപരിവാറിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും സംഘപരിവാറിന്റെ കൂട്ടുകാരനായി പ്രഖ്യാപിച്ച നിലപാടും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ സംഘപരിവാറിന്‌ തീറെഴുതി നല്‍കാനുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാട്‌ ജനാധിപത്യ കേരളത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണ്‌. ഇത്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസിലേയും, യുഡിഎഫിലേയും മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളും, പ്രസ്ഥാനങ്ങളും നിലപാട്‌ വ്യക്തമാക്കണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.