Skip to main content

ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല

കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ ബിജെപി ഐടിസെൽ നേതാക്കളാണ്‌. കോടതി ഇടപെട്ടപ്പോഴാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

ഗുസ്‌തി താരങ്ങൾ മാസങ്ങളോളം ഡൽഹിയിൽ സമരം ചെയ്‌തത്‌ ബിജെപി എംപികൂടിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിന്റെ പീഡനത്തിനെതിരെയാണ്‌. ഇപ്പോൾ അദ്ദേഹത്തിന്റെ ബിനാമിയെ ഫെഡറേഷന്റെ ഭാരവാഹിയാക്കി. മണിപ്പൂരിൽ രണ്ട്‌ സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം നഗ്നരാക്കി നടത്തിച്ചതിൽ പ്രധാനമന്ത്രിക്ക്‌ പ്രതിഷേധമില്ല. കത്വയിലും ഹാഥ്‌രസിലും ബിജെപി പ്രതികളെ സംരക്ഷിച്ചു. ഹാഥ്‌രസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്‌ത സിദ്ധിഖ്‌ കാപ്പനെ അറസ്റ്റ്‌ ചെയ്‌തു. ബിൽകിസ്‌ ബാനു കേസിലെ പ്രതികളെ ജയിൽമോചിതരാക്കാൻ ഇടപെട്ടത്‌ ഗുജറാത്ത്‌ സർക്കാരാണ്‌. ജയിൽമോചിതരായ പ്രതികളെ പൂമാലയിട്ടാണ്‌ ബിജെപിക്കാർ സ്വീകരിച്ചത്‌.

തൃശൂരിൽ ബിജെപിയുടെ മഹിളാസംഗമത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി കുടുംബശ്രീയെക്കുറിച്ച്‌ മിണ്ടിയില്ല. 45 ലക്ഷം സ്‌ത്രീകളെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കുന്ന കുടുംബശ്രീക്ക്‌ 39 രാജ്യങ്ങളുമായി ബന്ധമുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട ചില മലയാളി വനിതകളുടെ പേരുകൾ പ്രസംഗത്തിൽ പറയാതിരുന്നത്‌ ബോധപൂർവമാണ്‌.

തദ്ദേശസ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌ കേരളമാണ്‌. പാർലമെന്റിലും അസംബ്ലിയിലും 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കുമെന്നാണ്‌ ബിജെപി പ്രചരിപ്പിക്കുന്നത്‌. വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട്‌ ഇത്‌ നടപ്പാക്കാത്തത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.