Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന്‌ ലഭിക്കും. വടകരയിൽ ഉൾപ്പെടെ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌. ദേശീയതലത്തിൽ സംഘപരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതിന്‌ സമാനമായ രീതിയിൽ വടകരയിൽ ഉൾപ്പെടെ കോൺഗ്രസ്‌ ശ്രമിക്കുകയായിരുന്നു. ഇത്‌ തുറന്നുകാണിക്കാനുള്ള നീക്കം തുടർന്നുള്ള ദിവസങ്ങളിൽ നടത്തും.

വലിയ തോതിലുള്ള ധ്രുവീകരണ നീക്കത്തിനാണ്‌ സംഘപരിവാർ ശ്രമിക്കുന്നത്‌. കേരളത്തിലെ ക്ഷേത്രവരുമാനം മുസ്ലീങ്ങൾക്ക്‌ വേണ്ടി ഉപയോഗിക്കുന്നുവെന്ന്‌ ബിജെപി വക്താവ്‌ സഞ്‌ജു വർമ ചാനലിലൂടെ കള്ളപ്രചാരണം നടത്തി. തികച്ചും തെറ്റായ കാര്യമാണിത്‌. ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. സിഎഎ, രാമക്ഷേത്ര വിഷയങ്ങൾ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോൾ മോദി നേരിട്ട് വർഗീയ പ്രചാരണം ഏറ്റെടുത്തു. കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആർഎസ്എസും പയറ്റുകയാണ്‌. ഇത്തരം പ്രചാരണങ്ങളെ മറികടന്ന്‌ രാജ്യത്ത്‌ മതനിരപേക്ഷ സർക്കാർ രൂപംകൊള്ളുമെന്ന സാധ്യതയാണ്‌ വിലയിരുത്തുന്നത്‌.

കേരളത്തിലെ എൽഡിഎഫിനെ ദുർബലപ്പെടുത്തുക എന്ന അജണ്ടയാണ്‌ ബിജെപിയും കോൺഗ്രസും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ രാഹുൽ ഗാന്ധി വീണ്ടും വയനാട്‌ വന്ന്‌ മത്സരിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇത്തവണ ഉണ്ടായിരുന്നില്ല. ഇഡിയും ഐടിയും യാതൊരു മറയുമില്ലാതെ തെരഞ്ഞെടുപ്പിൽ ഇടപെട്ടു. സിപിഐ എമ്മിന്റെ അക്കൗണ്ട്‌ മരവിപ്പിച്ചു. പ്രധാനമന്ത്രി കള്ളപ്രചരണങ്ങൾക്ക്‌ നേതൃത്വം വഹിച്ചു. ഇതൊന്നും ജനങ്ങൾ വിശ്വാസത്തിൽ എടുത്തില്ല.

എൽഡിഎഫ്‌ വിജയം തടയാൻ ബിജെപി കൂട്ടുകെട്ട്‌ ഉണ്ടാക്കാൻ യുഡിഎഫ്‌ മടിച്ചിട്ടില്ല. വടകരയിൽ ബിജെപി വോട്ട്‌ യുഡിഎഫിന്‌ നൽകാനുള്ള നീക്കം പരസ്യമായി. പാലക്കാട്‌ തിരികെ ഷാഫി ബിജെപിയെ സഹായിക്കാമെന്ന ധാരണയും ഉണ്ടാക്കി. വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു. ഇതിനെയെല്ലാം ജനങ്ങൾ തള്ളി. ഇതെല്ലാം ചെയ്‌താലും വടകര ജയിക്കും.

തൃശൂരിൽ ബിജെപിക്ക്‌ മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂ. വോട്ടിങ്‌ ശതമാനം കുറഞ്ഞത്‌ ഇടതുമുന്നണിയെ ബാധിക്കില്ല. യുഡിഎഫ്‌ മേഖലകളിലാണ്‌ വോട്ടിങ്‌ കുറഞ്ഞത്‌. ജൂൺ നാലിന്‌ മാത്രമേ പൂർണമായി അർത്ഥത്തിൽ ജയം സുവ്യക്തമായി പറയാൻ കഴിയൂ. കേരളത്തിൽ എൽഡിഎഫിന്‌ ഭൂരിപക്ഷ സീറ്റ്‌ നേടാനാകും എന്നാണ്‌ വിലയിരുത്തുന്നത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.