Skip to main content

സഖാവ് എ വി റസലിന് രക്താഭിവാദ്യങ്ങൾ

തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ്‌ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്‌. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ്‌ റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്‌.

കൊല്ലം എസ്‌ എൻ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായും തുടർന്ന്‌ യുവജന പ്രവർത്തകനായും പൊതുരംഗത്തേയ്ക്ക്‌ കടന്നുവന്ന റസൽ അതിതീക്ഷ്‌ണ പോരാട്ടങ്ങൾക്കാണ്‌ നേതൃത്വം നൽകിയത്‌. കൂത്തുപറമ്പിലും മുത്തങ്ങയിലും യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊലീസ്‌ നടത്തിയ നരവേട്ടയ്ക്കെതിരെ അതിശക്ത സമരങ്ങൾ നയിച്ച റസൽ ക്രൂരമായ പൊലീസ്‌ മർദനത്തിനും ഇരയായി. കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചിട്ടും റസൽ നിസ്വാർഥരായ മനുഷ്യർക്കായുള്ള പോരാട്ടം തുടർന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തിൽ നടത്തിയ അത്യുജ്ജ്വല ഇടപെടലുകൾ നാട്‌ മറക്കില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും സംഘപരിവാറുകാർ ചുട്ടുകൊന്നപ്പോൾ യുവജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനും നേതൃത്വം നൽകി.

സിപിഐ എം ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലെല്ലാം നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനുമായ ഇടപെടലുകൾ നടത്തി. സഹകാരിയെന്ന നിലയിൽ സഹകരണ മേഖലയിലും പ്രാവീണ്യം തെളിയിക്കാനായി. യുവജന സമരമുഖത്തെ അനുഭവങ്ങളുമായി പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായ റസൽ കോട്ടയത്ത്‌ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയാകെയും സുശക്തമായി നയിച്ചുവരികയായിരുന്നു. സിഐടിയു പ്രവർത്തകനും നേതാവുമായി തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിലും റസൽ നിറഞ്ഞു നിന്നിരുന്നു.

സംഘടിതരും അസംഘടിതരുമായ മനുഷ്യരെ ചേർത്ത്‌ അവരുടെ അവകാശപോരാട്ടങ്ങളുടെ നേതൃത്വമായി മാറിയ സഖാവിന്റെ ആകസ്‌മിക വിയോഗം അതീവ ദുഃഖകരവും വേദനിപ്പിക്കുന്നതുമാണ്‌. അർബുദരോഗത്തെ ചെറുത്തും പൊതുപ്രവർത്തന രംഗത്ത്‌ സജീവമായി നിൽക്കവെയാണ്‌ അപ്രതീക്ഷിതമായി മരണം കടന്നുവന്നത്‌. ചികിത്സയിലായിരുന്ന റസലുമായി ഇന്നലെയും ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും ഉടൻ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസമായിരുന്നു അപ്പോൾ പങ്കുവെച്ചത്‌. ആശുപത്രിയിൽ പരിശോധന കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴുണ്ടായ ഹൃദയാഘാതമാണ്‌ അപ്രതീക്ഷിത വിയോഗത്തിന്‌ കാരണമായത്‌.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയെന്ന ചുമതലയിൽ സജീവമായിരിക്കുമ്പോഴുള്ള വിയോഗം പാർടിക്ക്‌ അപരിഹാര്യമായ നഷ്ടമാണ്‌. പാർടി സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നു.

പ്രിയ സഖാവിന്‌ രക്താഭിവാദ്യങ്ങൾ...

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.