Skip to main content

ചപ്പാരപ്പടവ് തലവിൽ, അൽഫോൻസാ നഗറിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വൊക്കേഷണൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു

ചപ്പാരപ്പടവ് തലവിൽ, അൽഫോൻസാ നഗറിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വൊക്കേഷണൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. പക്ഷാഘാതത്താലും, വിവിധ അപകടങ്ങളാലും ചലനശേഷി നഷ്ടപ്പെട്ടവരുൾപ്പടെ മറ്റ് വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള സമഗ്ര പുനരധിവാസ നൈപുണ്യ പരിശീലന കേന്ദ്രമാണിത്. പാലിയേറ്റീവ് കെയർ അടക്കം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ ട്രസ്റ്റിന്റെ ഏറ്റവും നൂതനമായ കാൽവെപ്പാണ് ഈ സ്ഥാപനം. ഫിസിയോതെറാപ്പി അടക്കം ഇവിടെ നൽകുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ്. ഇന്നത്തെ പരിപാടിയിൽ കുറി വരച്ചാലും കുരിശ് വരച്ചാലും എന്ന സ്വാഗത ഗാനം മനോഹരമായി ആലപിച്ചത് കാഴ്ച പരിമിതിയുള്ള സുനിൽ ജോസഫായിരുന്നു. 20 ഓളം പേരാണ് നിലവിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ സെന്ററിൽ അന്തേവാസികളായുള്ളത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.