Skip to main content

എൽഡിഎഫ് സർക്കാരിന്റെ നിച്ഛയദാർഢ്യത്തോടെയുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ദേശീയപാത ഉണ്ടാകുമായിരുന്നില്ല

വലതുപക്ഷ മാധ്യമങ്ങളും കേരളത്തിലെ പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളോട്‌ ചേർന്ന്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കുമെതിരായി വലിയ രീതിയിലുള്ള നുണ പ്രചരണങ്ങളാണ്‌ കെട്ടഴിച്ചു വിടുന്നത്‌. അതിനുള്ള ഏറ്റവും ഒടുവിലുത്തെ ഉദ്ദാഹരണമാണ്‌ ദേശീയ പാത66 ലെ പ്രശ്നങ്ങളിൽ സ്വീകരിച്ച നിലപാടുകൾ. എൻഎച്ച്‌66 ൽ ചില ഇടത്ത് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്‌. കേന്ദ്രത്തിനാണ് നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം. ഭൂമി ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുത്തത്. ഉമ്മൻ ചാണ്ടി സർക്കാർ പൂർണമായി ഉപേക്ഷിച്ചതാണ് ദേശീയ പാത വികസനം. എന്നാൽ ഇതിന്റെ നിർമാണത്തിനുള്ള എല്ലാ സഹായവും കേന്ദ്രത്തിന്‌ കേരളം ചെയ്‌തുകൊടുത്തിട്ടുണ്ട്‌. അതിനാൽ തന്നെ ഇടതുപക്ഷ സർക്കാർ ഇല്ലെങ്കിൽ ദേശീയ പാത ഇല്ല. ഇപ്പോൾ കേന്ദ്രം നിർമാണ ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്‌. ഈ പട്ടികയിൽ ബിജെപിയ്ക്ക്‌ വലിയ തുക ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനികൾ വരെ ഉൾപ്പെട്ടിട്ടുണ്ട്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.