Skip to main content

ലോകത്തിന്റെ നിലനിൽപ്പ് കർഷകർ മണ്ണിലൊഴുക്കിയ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഭാഗമായി

ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കാർഷിക സമൃദ്ധി വിളംബരം ചെയ്ത് പുതുനൂറ്റാണ്ടിന്റെ ചിങ്ങപ്പുലരി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആരവങ്ങളുമായി ഒരോണക്കാലം കൂടിയാണ് വന്നെത്തുന്നത്.
ലോകത്തെവിടെയും സമത്വത്തിന്റെ മഹത്തായ മാനവസംസ്കാരങ്ങൾ കൃഷിയിൽനിന്ന്‌ പിറന്നതാണ്. നമ്മുടെ നാട്ടിലും അങ്ങനെതന്നെ.
കർഷകരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. എന്നാൽ രാജ്യത്ത് കർഷകർ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യമാകമാനം കർഷകപ്രതിഷേധം അലയടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ‘കോർപറേറ്റുകൾ ക്വിറ്റ്‌ ഇന്ത്യ’ മുദ്രാവാക്യമുയർത്തി കർഷകരും തൊഴിലാളികളും തെരുവിലിറങ്ങിയ കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.
കർഷകക്ഷേമം ഉറപ്പാക്കുന്ന വികസനകാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാർ മറ്റെല്ലാ മേഖലയിലും എന്നത് പോലെ രാജ്യത്തിന് മാതൃകയാവുകയാണ്. ലോകത്തിന്റെ നിലനിൽപ്പ് കർഷകർ മണ്ണിലൊഴുക്കിയ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഭാഗമായാണ്. ഏവർക്കും ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.