Skip to main content

വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കും

വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കും. സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികളല്ലാത്ത ആളുകൾ കേരളത്തിൽ എത്രപേരുണ്ട്, അതുകൊണ്ടുതന്നെ വിശ്വാസികൾ ഉൾപ്പെടെയുള്ളതാണ് സമൂഹം. ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാം. ഒരു ഇന്ത്യൻ പൗരന് മതസ്വതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു, ഈ നിലപാടാണ് സിപിഐ എമ്മിനുമുള്ളത്. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് സിപിഐ എം. ആഗോള അയ്യപ്പ സംഗമത്തിന് സിപിഐ എമ്മിന്റെ പൂർണ പിന്തുണയുണ്ട്.

വിശ്വാസികളുടെ പരിപാടി ആയതുകൊണ്ട് മാത്രമല്ല പാർടി ആഗോള അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുന്നത്. ആഗോള അയ്യപ്പസംഗമം വർഗീയതയ്ക്ക് എതിരായാണ് നടക്കുക. അതിനാണ് സിപിഐ എമ്മിൻ്റെ പിന്തുണയുള്ളത്. വിശ്വാസികൾ ലോകത്ത് ഒരിടത്തും വർഗീയവാദികളല്ല. വർഗീയവാദികൾ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിക്കാനുള്ള ചവിട്ടുപടിയാക്കുന്നു. അതാണ് വർഗീയത. വിശ്വാസികളെയും കൂടി ചേർത്ത് വർഗീയതയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമാണ് ആഗോള അയ്യപ്പ സംഗമം.

ആ സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിനെതിരെ വർഗീയവാദികൾ മുന്നോട്ട് വരുമെന്നതിന്റെ തെളിവാണ് ആർഎസ്എസിന്റെയും സംഘപരിവാറിൻ്റെയും പ്രവൃത്തികൾ ചൂണ്ടിക്കാട്ടുന്നത്. വർഗീയ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് വിശ്വാസികളുടെ സംഗമം. വർഗീയവാദികൾക്ക് അനുകൂലമായി നിൽക്കണമെന്ന് പറയാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് വർഗീയ ചുവയോടുകൂടിയ വിശദീകരണങ്ങൾ പലരും നൽകുന്നത്. അത് ജനങ്ങൾ തിരിച്ചറിയും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.