Skip to main content

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിലെ കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് ആഗസ്ത് രണ്ട് കുടിയാന്മല രക്തസാക്ഷി ദിനാചരണം ഉണ്ടായത്. അവിടെ നടന്ന പരിപാടിയിൽ ജോസഫിനൊപ്പം ഞാനും പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം ജോസഫിൻ്റെ വീട്ടിൽ വച്ചാണ് ഞങ്ങളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തത്. ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ജോസഫ് വർധിത വീര്യത്തോടെ പാർടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മികച്ച സംഘാടകനായി വളർന്ന അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു. പാർടി ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും ഉയർന്നു. കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് എന്ന നിലയിൽ സഹകരണ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചു. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട ജോസഫ് അസുഖബാധിതനായപ്പോൾ ഈയിടെ ആശുപത്രിയിലും ചെന്ന് കണ്ടിരുന്നു. ജില്ലയിൽ പൊതുവേയും തളിപ്പറമ്പിലും മലയോരമേഖലകളിലും മികവാർന്ന നേതൃപാടവ ശേഷിയിലൂടെ ജനങ്ങളെ പാർടിയോട് കൂടുതൽ ഇണക്കി ചേർത്ത നേതാവിനെയാണ് കെ എം ജോസഫിൻ്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. പാർടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.