Skip to main content

സിപിഐ എം പോളിറ്റ്‌ ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

26.06.2022

പ്രളയക്കെടുതിയിൽ മുങ്ങിയ അസം ജനതയ്‌ക്ക്‌ സഹായം ലഭ്യമാക്കുന്നതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. ബ്രഹ്‌മപുത്ര താഴ്‌വരയിലും ബരാക്‌ താഴ്‌വരയിലും മനുഷ്യജീവനും സ്വത്തുവകകൾക്കും വൻ നാശമുണ്ടായി. 35ൽ 32 ജില്ലയിലെ 60 ലക്ഷം പേർ നിലനിൽപ്പിനായി പൊരുതുകയാണ്‌. നൂറിൽപ്പരം മരണമുണ്ടായി. 1.08 ലക്ഷം ഹെക്ടറിൽ വിളകൾ മുങ്ങി. ഏകദേശം 2000 കിലോമീറ്റർ റോഡ്‌ നശിച്ചു. ആയിരക്കണക്കിനു കന്നുകാലികൾക്ക്‌ ജീവനാശം ഉണ്ടായി. മഹാരാഷ്‌ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കുതിരക്കച്ചവടത്തിൽ മുഴുകിയ കേന്ദ്രത്തിലെയും അസമിലെയും ബിജെപി സർക്കാരുകൾ പ്രളയം കൈകാര്യം ചെയ്യുന്നതിൽ പൂർണമായി പരാജയപ്പെട്ടു. ദുരിതബാധിതർക്ക്‌ ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനോ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനോ ഫലപ്രദമായ ശ്രമം നടക്കുന്നില്ല. സ്ഥിതിഗതി നിരീക്ഷിക്കാനും ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കാനും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ സന്ദർശിച്ചിട്ടില്ല. ഇത്‌ അങ്ങേയറ്റം ഹൃദയശൂന്യമായ നിലപാടാണ്‌.അടിയന്തരമായി സഹായം എത്തിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ളവ ക്യാമ്പുകളിൽ എത്തിക്കണം. വീടും വസ്‌തുവകകളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന്‌ സർക്കാർ നടപടി എടുക്കണം.അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാനും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.