Skip to main content

കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ്‌ സിപിഐ എം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

___________________

കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ്‌ സിപിഐ എം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും.

കേരളത്തില്‍ ബിജെപിക്കും സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കും എതിരായി ഏറ്റവും ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത് സിപിഐ എം ആണെന്നത് ഏവർക്കും അറിയാവുന്നതാണ്‌. കഴിഞ്ഞ 6 വര്‍ഷ കാലയളവിനുള്ളില്‍ 17 സഖാക്കളാണ്‌ കേരളത്തിൽ ആര്‍എസ്‌എസിന്റെ കൊലക്കത്തിക്ക്‌ ഇരയായി രക്തസാക്ഷിത്വം വരിച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ അമിതാധികാര വാഴ്‌ചയ്‌ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത്‌ സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്‌.

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക്‌ എല്ലാ ഒത്താശകളും നല്‍കുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന്‌ ഓശാന പാടുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. ബിജെപിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്‌. നിയമസഭയില്‍ പോലും ശക്തമായ നിലപാട്‌ ബിജെപിക്കെതിരെ സ്വീകരിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ്സ്‌ തയ്യാറായിട്ടില്ല. ആര്‍എസ്‌എസിന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്ന്‌ എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ്സ്‌ തയ്യാറായിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ അക്കൗണ്ട്‌ തുറക്കാനായത്‌ കോണ്‍ഗ്രസ്സ്‌ പിന്‍ബലത്തോടെയാണെന്നത് കേരള രാഷ്‌ട്രീയം മനസ്സിലാക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്‌.

സംഘപരിവാർ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ്‌ അടിയന്തിരമായി വേണ്ടത്‌. വസ്‌തുത ഇതായിരിക്കെ കെ സി വേണുഗോപാൽ ഇപ്പോള്‍ നടത്തുന്ന പ്രസ്‌താവന ബിജെപിയുമായുള്ള

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.