Skip to main content

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ ശബ്ദമായാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന ഭരണഘടനാ തത്വം തമിഴ്നാട് ഗവർണർ രവി നിർലജ്ജം ലംഘിച്ചു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________________

നയപ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കാതെ വിട്ടുകളഞ്ഞ അനുചിതമായ നടപടിയെ ശക്തമായി എതിർക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ശബ്ദമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ഭരണഘടനാ തത്വം ഗവര്‍ണര്‍ രവി നിര്‍ലജ്ജം ലംഘിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗം അതേപടി ഗവര്‍ണര്‍ വായിക്കണമെന്നത് ദീര്‍ഘകാലമായി തുടരുന്ന കീഴ് വഴക്കമാണ്. ഗവര്‍ണര്‍ മുന്‍കൂട്ടി അംഗീകരിച്ച പ്രസംഗ ഉള്ളടക്കത്തിന്റെ ഭാഗങ്ങളാണ് അദ്ദേഹം വായിക്കാതിരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന ക്രമസമാധാനപാലന മേഖലയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിനുള്ള വിരോധമാണ് ഈ നീക്കത്തിൽ വ്യക്തമാകുന്നത്. തമിഴ്നാട്ടിലെ സാമൂഹിക പരിഷ്‌കരണ മേഖലയിലെ പ്രമുഖരെക്കുറിച്ചുള്ള ഭാഗങ്ങളും ഗവര്‍ണര്‍ ഒഴിവാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനപരമായ പങ്ക് അട്ടിമറിക്കാനും ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുത്താനും അധികാര കേന്ദ്രീകരണത്തിനും ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള നീക്കങ്ങളുടെ മാതൃക കൂടിയാണ് തമിഴ്നാട് ഗവര്‍ണര്‍ രവിയുടെ നടപടി.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.