Skip to main content

മോഹൻ ഭഗവത് നടത്തിയ നിഷ്ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും പാരന്മാരുടെ തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണ്

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

______________________________

ആർഎസ്‌എസ്‌ പ്രസിദ്ധീകരണങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവത്‌ നടത്തിയ നിഷ്‌ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്‌ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണ്. രാജ്യത്ത്‌ സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്ലിങ്ങൾ അവരുടെ “മേൽക്കോയ്‌മ മനോഭാവം” ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഹിന്ദുക്കൾ “യുദ്ധത്തിലാണെന്ന്‌” പറയുന്ന മോഹൻ ഭഗവത് ചരിത്രപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ “ഹിന്ദു സമൂഹത്തിന്റെ” ആക്രമണങ്ങളെ ന്യായീകരിക്കുകയാണ്. ഫലത്തിൽ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്കെതിരായി ആർഎസ്‌എസ്‌ തലവൻ ആക്രമണത്തിന്‌ ആഹ്വാനം ചെയ്യുകയാണ്‌.

സത്യത്തിൽ “ഹിന്ദു സമൂഹം” അല്ല, ഹിന്ദുത്വ സംഘങ്ങളാണ്‌ ആർഎസ്‌എസ്‌ ആശയങ്ങളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിൻബലത്താലും ഭരണഘടനയ്‌ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അവരിൽ അരക്ഷിതബോധം സൃഷ്‌ടിക്കുന്നത്‌. കീഴ്‌പ്പെട്ടവരെന്ന്‌ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽ മുസ്ലിങ്ങൾക്ക്‌ ജീവിക്കാൻ കഴിയൂ എന്ന്‌ ആർഎസ്‌എസ്‌ ആദ്യകാല നേതാക്കളായ ഹെഗ്‌ഡെവാറും ഗോൾവർക്കറും നടത്തിയ വർഗീയ വിദ്വേഷ രചനകളുടെ പുതുക്കൽ മാത്രമാണ്‌ ഭഗവതിന്റെ പ്രസ്‌താവന.

ഇത്തരം പ്രസ്‌താവനകളെ അപലപിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണത്തിനെതിരെ ഒന്നിച്ച്‌ അണിനിരക്കാൻ ദേശാഭിമാനബോധമുള്ള വ്യക്തികളോടും ശക്തികളോടും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.