Skip to main content

മോഹൻ ഭഗവത് നടത്തിയ നിഷ്ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും പാരന്മാരുടെ തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണ്

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

______________________________

ആർഎസ്‌എസ്‌ പ്രസിദ്ധീകരണങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവത്‌ നടത്തിയ നിഷ്‌ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്‌ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണ്. രാജ്യത്ത്‌ സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്ലിങ്ങൾ അവരുടെ “മേൽക്കോയ്‌മ മനോഭാവം” ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഹിന്ദുക്കൾ “യുദ്ധത്തിലാണെന്ന്‌” പറയുന്ന മോഹൻ ഭഗവത് ചരിത്രപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ “ഹിന്ദു സമൂഹത്തിന്റെ” ആക്രമണങ്ങളെ ന്യായീകരിക്കുകയാണ്. ഫലത്തിൽ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്കെതിരായി ആർഎസ്‌എസ്‌ തലവൻ ആക്രമണത്തിന്‌ ആഹ്വാനം ചെയ്യുകയാണ്‌.

സത്യത്തിൽ “ഹിന്ദു സമൂഹം” അല്ല, ഹിന്ദുത്വ സംഘങ്ങളാണ്‌ ആർഎസ്‌എസ്‌ ആശയങ്ങളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിൻബലത്താലും ഭരണഘടനയ്‌ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അവരിൽ അരക്ഷിതബോധം സൃഷ്‌ടിക്കുന്നത്‌. കീഴ്‌പ്പെട്ടവരെന്ന്‌ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽ മുസ്ലിങ്ങൾക്ക്‌ ജീവിക്കാൻ കഴിയൂ എന്ന്‌ ആർഎസ്‌എസ്‌ ആദ്യകാല നേതാക്കളായ ഹെഗ്‌ഡെവാറും ഗോൾവർക്കറും നടത്തിയ വർഗീയ വിദ്വേഷ രചനകളുടെ പുതുക്കൽ മാത്രമാണ്‌ ഭഗവതിന്റെ പ്രസ്‌താവന.

ഇത്തരം പ്രസ്‌താവനകളെ അപലപിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണത്തിനെതിരെ ഒന്നിച്ച്‌ അണിനിരക്കാൻ ദേശാഭിമാനബോധമുള്ള വ്യക്തികളോടും ശക്തികളോടും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.