Skip to main content

പണം ചെലവിട്ടും അന്യായമായ മറ്റ് മാർഗങ്ങൾ വഴിയുമാണ് ബിജെപി ത്രിപുരയിൽ കഷ്ടിച്ച് ഭൂരിപക്ഷം നേടിയത് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും

സിപിഐ എം പൊളിറ്റ്‌ബ്യൂറോ ഇന്ന്(മാർച്ച് 02) വൈകുന്നേരം 5.00 മണിക്ക് പുറപ്പെടുവിച്ച പ്രസ്താവന

______________________________________

അഭൂതപൂർവമായ അളവിൽ പണം ചെലവിട്ടും അന്യായമായ ഇതര മാർഗങ്ങൾ വഴിയുമാണ്‌ ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച്‌ ഭൂരിപക്ഷം നേടിയത്. 60 അംഗ നിയമസഭയിൽ 2018ൽ 44 സീറ്റ്‌ നേടിയ ബിജെപി സഖ്യത്തിന്‌ ഇക്കുറി 11 സീറ്റ്‌ കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്‌, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും വോട്ട്‌ ചെയ്‌ത എല്ലാവർക്കും അഭിവാദ്യങ്ങൾ.

വളരെയേറെക്കാലം സംസ്ഥാനത്ത്‌ പൊതുപ്രവർത്തനത്തിന്‌ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ വർഷം അടിച്ചമർത്തലുകൾ നേരിട്ട്‌ സിപിഐ എമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂർവം തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്‌ത ആയിരക്കണക്കിന്‌ കേഡർമാർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ.

ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയത് ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നൽകുന്ന പരാമർശം

സ. ബൃന്ദ കാരാട്ട്

ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന്‌ പിന്തുണ നൽകുന്ന പരാമർശമാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട്‌ രാഹുൽഗാന്ധി നടത്തിയത്. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമർശം തിരുത്താൻ കോൺഗ്രസ്‌ കേന്ദ്ര നേതൃത്വം ഇടപെടണം.

എന്തു ഹീനകൃത്യവും ചെയ്യാൻ മടിയില്ലാത്ത ക്രിമിനൽ മനസുമായി നടക്കുന്ന കോൺഗ്രസിൻ്റെ ഉന്നതനേതൃത്വം പ്രതികൂട്ടിലാണ്

സ. എം സ്വരാജ്

'കോട്ടയം കുഞ്ഞച്ചൻ'മാർ കോൺഗ്രസിനെ നയിക്കുമ്പോൾ ...

തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിൻ്റെ മാനസികനില അപകടകരമാംവിധം മലിനമായിക്കൊണ്ടിരിക്കുകയാണ്.

കേരളം സ്നേഹാദരങ്ങളോടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ ശക്തമായ നടപടി വേണം, സ്‌കൂൾ അധികൃതർക്കെതിരെ എടുത്ത എഫ്‌ഐആർ പിൻവലിക്കണം എന്നിവ ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചു

തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദർ തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് സ. ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു.