Skip to main content

തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_________________________________
തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. മാർച്ച് 2ന് ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ത്രിപുരയിൽ ജനാധിപത്യത്തിന്റെ പകൽക്കൊലയെ അടയാളപ്പെടുത്തുന്ന അക്രമമാണ് ബിജെപി അഴിച്ചുവിട്ടത്. തങ്ങളുടെ വോട്ട് വിഹിതത്തിന്റെ 10 ശതമാനത്തിലധികവും സഖ്യത്തിന് 11 സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കുറഞ്ഞ ഭൂരിപക്ഷം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്നും അംഗീകരിക്കാൻ ബിജെപി തയ്യാറല്ല.

സംസ്ഥാനത്തുടനീളം സിപിഐ എം അനുഭാവികൾ ആക്രമിക്കപ്പെടുകയാണ്. അവരുടെ വീടുകളും സ്വത്തുക്കളും ബിജെപി പ്രവർത്തകർ നശിപ്പിക്കുകയാണ്. ശാരീരിക ആക്രമണങ്ങൾ, പണം തട്ടിയെടുക്കൽ, സാധാരണക്കാരുടെ ഉപജീവനത്തിന് ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം സംഭവങ്ങളിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതിനിധി സംഘത്തെ കാണാൻ ഗവർണർക്ക് കഴിയാതിരുന്നതിനാൽ 668 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരകൾക്ക് ആവശ്യമായ സാമ്പത്തിക-ചികിത്സാ സഹായങ്ങൾ നൽകുന്നതിനും സംസ്ഥാന ഭരണകൂടവും നിയമപാലകരും അടിയന്തരമായി ഇടപെടണം

ത്രിപുരയിൽ ബിജെപി നടത്തുന്ന ഈ ജനാധിപത്യ കൊലപാതകത്തിനും ഭീകര രാഷ്ട്രീയത്തിനുമെതിരെ എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.