Skip to main content

തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_________________________________
തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. മാർച്ച് 2ന് ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ത്രിപുരയിൽ ജനാധിപത്യത്തിന്റെ പകൽക്കൊലയെ അടയാളപ്പെടുത്തുന്ന അക്രമമാണ് ബിജെപി അഴിച്ചുവിട്ടത്. തങ്ങളുടെ വോട്ട് വിഹിതത്തിന്റെ 10 ശതമാനത്തിലധികവും സഖ്യത്തിന് 11 സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കുറഞ്ഞ ഭൂരിപക്ഷം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്നും അംഗീകരിക്കാൻ ബിജെപി തയ്യാറല്ല.

സംസ്ഥാനത്തുടനീളം സിപിഐ എം അനുഭാവികൾ ആക്രമിക്കപ്പെടുകയാണ്. അവരുടെ വീടുകളും സ്വത്തുക്കളും ബിജെപി പ്രവർത്തകർ നശിപ്പിക്കുകയാണ്. ശാരീരിക ആക്രമണങ്ങൾ, പണം തട്ടിയെടുക്കൽ, സാധാരണക്കാരുടെ ഉപജീവനത്തിന് ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം സംഭവങ്ങളിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതിനിധി സംഘത്തെ കാണാൻ ഗവർണർക്ക് കഴിയാതിരുന്നതിനാൽ 668 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരകൾക്ക് ആവശ്യമായ സാമ്പത്തിക-ചികിത്സാ സഹായങ്ങൾ നൽകുന്നതിനും സംസ്ഥാന ഭരണകൂടവും നിയമപാലകരും അടിയന്തരമായി ഇടപെടണം

ത്രിപുരയിൽ ബിജെപി നടത്തുന്ന ഈ ജനാധിപത്യ കൊലപാതകത്തിനും ഭീകര രാഷ്ട്രീയത്തിനുമെതിരെ എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.