Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം

സിപിഐ എം കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലെ ഒരു ഭാഗം 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം. ഇതിനായി മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി സിപിഐ എം സഹകരിക്കുകയും യോജിച്ച്‌ പ്രവർത്തിക്കുകയും ചെയ്യും. വർഗീയ ധ്രുവീകരണം, വിദ്വേഷപ്രചാരണം, അദാനി കുംഭകോണം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ജാതി സെൻസസ്‌, ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽ പരമാവധി ഐക്യം ഉറപ്പാക്കേണ്ടതുണ്ട്‌. പ്രതിപക്ഷ പാർടികൾ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തയ്യാറാകണം. എല്ലാ സംസ്ഥാനങ്ങളിലും അവിടത്തെ മൂർത്ത സാഹചര്യത്തിന്‌ അനുസൃതമായി ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുന്നതിന്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകണം. തയ്യാറെടുപ്പുകൾ സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും. രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തുടക്കമിടാൻ മറ്റ്‌ ഇടതുപക്ഷ പാർടികളുമായി കൂടിയാലോചിക്കും. മറ്റ്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുമായും കൂടിയാലോചന നടത്തും.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.