Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം

സിപിഐ എം കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലെ ഒരു ഭാഗം 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം. ഇതിനായി മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി സിപിഐ എം സഹകരിക്കുകയും യോജിച്ച്‌ പ്രവർത്തിക്കുകയും ചെയ്യും. വർഗീയ ധ്രുവീകരണം, വിദ്വേഷപ്രചാരണം, അദാനി കുംഭകോണം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ജാതി സെൻസസ്‌, ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽ പരമാവധി ഐക്യം ഉറപ്പാക്കേണ്ടതുണ്ട്‌. പ്രതിപക്ഷ പാർടികൾ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തയ്യാറാകണം. എല്ലാ സംസ്ഥാനങ്ങളിലും അവിടത്തെ മൂർത്ത സാഹചര്യത്തിന്‌ അനുസൃതമായി ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുന്നതിന്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകണം. തയ്യാറെടുപ്പുകൾ സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും. രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തുടക്കമിടാൻ മറ്റ്‌ ഇടതുപക്ഷ പാർടികളുമായി കൂടിയാലോചിക്കും. മറ്റ്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുമായും കൂടിയാലോചന നടത്തും.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.