Skip to main content

മണിപ്പൂരിൽ സർക്കാർ പരാജയം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം

സിപിഐ എം പൊളിറ്റ് പുറപ്പെടുവിക്കുന്ന ബ്യൂറോ പ്രസ്താവന

-------------------------------------------------------

വൻതോതിലുള്ള അക്രമങ്ങൾക്കും വംശീയ സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച മണിപ്പൂരിലെ സ്ഥിതിഗതികൾ ഭയാനകമായ അളവിൽ എത്തിനിൽക്കുന്നു. അഞ്ച് ജില്ലകളിലായി വീടുകൾക്കും വസ്തുവകകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും നേരെ ആക്രമണവും തീവെപ്പുമൊക്കെ നടന്നിട്ടുണ്ട്. ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായി.

സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ, ഏറ്റുമുട്ടലുകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ കുറച്ച് നിയന്ത്രണ വിധേയമായി. എന്നിരുന്നാലും ജനങ്ങൾ ഇപ്പോഴും അവരുടെ വീടുകളിലോ പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.

സാഹചര്യം ഇങ്ങനെ വഷളാകുമെന്ന് മുൻകൂട്ടി കണ്ട് കലാപം തടയുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടു. ക്രമസമാധാനം നിലനിർത്താൻ വേണ്ടിയുള്ള ഇടപെടൽ വൈകി. വനസംരക്ഷണത്തിന്റെ പേരിൽ മലയോരമേഖലയിലെ ജനങ്ങളെ വൻതോതിൽ കുടിയൊഴിപ്പിക്കാനും 'പുറത്തുനിനുള്ള ആളുകളെ' നീക്കം ചെയ്യാനും ഉത്തരവിട്ട സംസ്ഥാന സർക്കാരിന്റെ നയം ഭീതി വർദ്ധിപ്പിക്കുകയും ചില മലയോര ജില്ലകളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

അടിയന്തിരമായി ക്രമസമാധാനം പുനഃസ്ഥാപിക്കുകയും അക്രമാസക്തമായ ഈ സംഘർഷത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. കേന്ദ്രത്തിന്റെ സഹായത്തോടെ കുടിയിറക്കപ്പെട്ടവരെ അവരുടെ താമസസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണം. ഒറ്റക്കെട്ടായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.