Skip to main content

മണിപ്പൂരിൽ സർക്കാർ പരാജയം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം

സിപിഐ എം പൊളിറ്റ് പുറപ്പെടുവിക്കുന്ന ബ്യൂറോ പ്രസ്താവന

-------------------------------------------------------

വൻതോതിലുള്ള അക്രമങ്ങൾക്കും വംശീയ സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച മണിപ്പൂരിലെ സ്ഥിതിഗതികൾ ഭയാനകമായ അളവിൽ എത്തിനിൽക്കുന്നു. അഞ്ച് ജില്ലകളിലായി വീടുകൾക്കും വസ്തുവകകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും നേരെ ആക്രമണവും തീവെപ്പുമൊക്കെ നടന്നിട്ടുണ്ട്. ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായി.

സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ, ഏറ്റുമുട്ടലുകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ കുറച്ച് നിയന്ത്രണ വിധേയമായി. എന്നിരുന്നാലും ജനങ്ങൾ ഇപ്പോഴും അവരുടെ വീടുകളിലോ പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.

സാഹചര്യം ഇങ്ങനെ വഷളാകുമെന്ന് മുൻകൂട്ടി കണ്ട് കലാപം തടയുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടു. ക്രമസമാധാനം നിലനിർത്താൻ വേണ്ടിയുള്ള ഇടപെടൽ വൈകി. വനസംരക്ഷണത്തിന്റെ പേരിൽ മലയോരമേഖലയിലെ ജനങ്ങളെ വൻതോതിൽ കുടിയൊഴിപ്പിക്കാനും 'പുറത്തുനിനുള്ള ആളുകളെ' നീക്കം ചെയ്യാനും ഉത്തരവിട്ട സംസ്ഥാന സർക്കാരിന്റെ നയം ഭീതി വർദ്ധിപ്പിക്കുകയും ചില മലയോര ജില്ലകളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

അടിയന്തിരമായി ക്രമസമാധാനം പുനഃസ്ഥാപിക്കുകയും അക്രമാസക്തമായ ഈ സംഘർഷത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. കേന്ദ്രത്തിന്റെ സഹായത്തോടെ കുടിയിറക്കപ്പെട്ടവരെ അവരുടെ താമസസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണം. ഒറ്റക്കെട്ടായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.