Skip to main content

മണിപ്പൂരിൽ സർക്കാർ പരാജയം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം

സിപിഐ എം പൊളിറ്റ് പുറപ്പെടുവിക്കുന്ന ബ്യൂറോ പ്രസ്താവന

-------------------------------------------------------

വൻതോതിലുള്ള അക്രമങ്ങൾക്കും വംശീയ സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച മണിപ്പൂരിലെ സ്ഥിതിഗതികൾ ഭയാനകമായ അളവിൽ എത്തിനിൽക്കുന്നു. അഞ്ച് ജില്ലകളിലായി വീടുകൾക്കും വസ്തുവകകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും നേരെ ആക്രമണവും തീവെപ്പുമൊക്കെ നടന്നിട്ടുണ്ട്. ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായി.

സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ, ഏറ്റുമുട്ടലുകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ കുറച്ച് നിയന്ത്രണ വിധേയമായി. എന്നിരുന്നാലും ജനങ്ങൾ ഇപ്പോഴും അവരുടെ വീടുകളിലോ പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.

സാഹചര്യം ഇങ്ങനെ വഷളാകുമെന്ന് മുൻകൂട്ടി കണ്ട് കലാപം തടയുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടു. ക്രമസമാധാനം നിലനിർത്താൻ വേണ്ടിയുള്ള ഇടപെടൽ വൈകി. വനസംരക്ഷണത്തിന്റെ പേരിൽ മലയോരമേഖലയിലെ ജനങ്ങളെ വൻതോതിൽ കുടിയൊഴിപ്പിക്കാനും 'പുറത്തുനിനുള്ള ആളുകളെ' നീക്കം ചെയ്യാനും ഉത്തരവിട്ട സംസ്ഥാന സർക്കാരിന്റെ നയം ഭീതി വർദ്ധിപ്പിക്കുകയും ചില മലയോര ജില്ലകളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

അടിയന്തിരമായി ക്രമസമാധാനം പുനഃസ്ഥാപിക്കുകയും അക്രമാസക്തമായ ഈ സംഘർഷത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. കേന്ദ്രത്തിന്റെ സഹായത്തോടെ കുടിയിറക്കപ്പെട്ടവരെ അവരുടെ താമസസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണം. ഒറ്റക്കെട്ടായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും