Skip to main content

ഹരിയാനയിലെ വർഗീയ കലാപത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാനത്തെ ബിജെപി സർക്കാരിന്

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________________
അഞ്ച് പേരുടെ മരണത്തിനും പലയിടങ്ങളിലും തീവെപ്പിനും ഇടയാക്കിയ, ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹിൽ തുടങ്ങി പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിച്ച വർഗീയ കലാപത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണ്. സർക്കാരിന്റെ അലംഭാവവും ഒത്താശയും സംഭവങ്ങളെ കൂടുതൽ വഷളാക്കുകയാണുണ്ടായത്.

‘ബ്രജ് മണ്ഡൽ യാത്ര’ നടത്താനെന്ന വ്യാജേന ഹിന്ദുത്വ ശക്തികളായ ബജ്‌റംഗ് ദളും വിശ്വ ഹിന്ദുപരിഷത്തും സമൂഹ മാധ്യമങ്ങളിൽ അത്യന്തം പ്രകോപനപരമായ പ്രചാരണമാണ് നടത്തിയത്. നസീറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിൽ പ്രതിയായ കുപ്രസിദ്ധനായ മോനു മനേസർ തന്റെ അനുയായികളോട് ബ്രജ് മണ്ഡൽ യാത്രയിൽ ചേരാൻ പരസ്യമായി ആഹ്വാനം നൽകുകയുണ്ടായി.

മോനു മാനേസറിനെതിരെ നടപടിയെടുക്കുന്നതിനു പകരം നൂഹിലെ പൗരന്മാരുടെ അഭ്യർത്ഥന മാനിക്കാതെ, അനിഷ്ട സംഭവങ്ങൾ തടയാനുള്ള മുൻകരുതലുകളോ തയ്യാറെടുപ്പുകളോ എടുക്കാതെ സംസ്ഥാന സർക്കാർ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കാനുള്ള ഈ സംഘടിത ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അസന്നിഗ്ദ്ധമായി അപലപിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.