Skip to main content

ഹരിയാനയിലെ വർഗീയ കലാപത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാനത്തെ ബിജെപി സർക്കാരിന്

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________________
അഞ്ച് പേരുടെ മരണത്തിനും പലയിടങ്ങളിലും തീവെപ്പിനും ഇടയാക്കിയ, ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹിൽ തുടങ്ങി പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിച്ച വർഗീയ കലാപത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണ്. സർക്കാരിന്റെ അലംഭാവവും ഒത്താശയും സംഭവങ്ങളെ കൂടുതൽ വഷളാക്കുകയാണുണ്ടായത്.

‘ബ്രജ് മണ്ഡൽ യാത്ര’ നടത്താനെന്ന വ്യാജേന ഹിന്ദുത്വ ശക്തികളായ ബജ്‌റംഗ് ദളും വിശ്വ ഹിന്ദുപരിഷത്തും സമൂഹ മാധ്യമങ്ങളിൽ അത്യന്തം പ്രകോപനപരമായ പ്രചാരണമാണ് നടത്തിയത്. നസീറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിൽ പ്രതിയായ കുപ്രസിദ്ധനായ മോനു മനേസർ തന്റെ അനുയായികളോട് ബ്രജ് മണ്ഡൽ യാത്രയിൽ ചേരാൻ പരസ്യമായി ആഹ്വാനം നൽകുകയുണ്ടായി.

മോനു മാനേസറിനെതിരെ നടപടിയെടുക്കുന്നതിനു പകരം നൂഹിലെ പൗരന്മാരുടെ അഭ്യർത്ഥന മാനിക്കാതെ, അനിഷ്ട സംഭവങ്ങൾ തടയാനുള്ള മുൻകരുതലുകളോ തയ്യാറെടുപ്പുകളോ എടുക്കാതെ സംസ്ഥാന സർക്കാർ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കാനുള്ള ഈ സംഘടിത ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അസന്നിഗ്ദ്ധമായി അപലപിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.