Skip to main content

ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്തണം എന്ന ഇടതുപക്ഷത്തിന്റെ ആവശ്യം ശരിവെക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന _______________________________________

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്തണമെന്ന ഇടതുപക്ഷ മുന്നണിയുടെ ആവശ്യത്തെ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോൾ പുറത്തുവന്ന ത്രിപുരയിലെ ബോക്‌സാനഗർ, ധാൻപ്പുർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം.

ബോക്‌സാനഗറിൽ ബിജെപി 89 ശതമാനവും ധാൻപ്പുരിൽ 71 ശതമാനവും വോട്ടുനേടി. ത്രിപുരയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഇത്ര ഏകപക്ഷീയമായ ഒരു ഫലം ഇതാദ്യമായാണ്‌. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം ജയിച്ച മണ്ഡലമായ ബോക്‌സാനഗറിൽ വ്യാപകമായ ക്രമക്കേട്‌ നടത്താതെ 89 ശതമാനം വോട്ട്‌ ബിജെപിക്ക്‌ കിട്ടുകയെന്നത്‌ അസാധ്യമാണ്‌.

ഭരണസംവിധാനങ്ങളുടെയും പൊലീസിന്റെയും സഹായത്തോടെ പൂർണമായും അട്ടിമറിക്കപ്പെട്ട രണ്ട്‌ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ്‌ പ്രഹസനമാണ്‌.

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.