Skip to main content

ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്തണം എന്ന ഇടതുപക്ഷത്തിന്റെ ആവശ്യം ശരിവെക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന _______________________________________

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്തണമെന്ന ഇടതുപക്ഷ മുന്നണിയുടെ ആവശ്യത്തെ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോൾ പുറത്തുവന്ന ത്രിപുരയിലെ ബോക്‌സാനഗർ, ധാൻപ്പുർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം.

ബോക്‌സാനഗറിൽ ബിജെപി 89 ശതമാനവും ധാൻപ്പുരിൽ 71 ശതമാനവും വോട്ടുനേടി. ത്രിപുരയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഇത്ര ഏകപക്ഷീയമായ ഒരു ഫലം ഇതാദ്യമായാണ്‌. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം ജയിച്ച മണ്ഡലമായ ബോക്‌സാനഗറിൽ വ്യാപകമായ ക്രമക്കേട്‌ നടത്താതെ 89 ശതമാനം വോട്ട്‌ ബിജെപിക്ക്‌ കിട്ടുകയെന്നത്‌ അസാധ്യമാണ്‌.

ഭരണസംവിധാനങ്ങളുടെയും പൊലീസിന്റെയും സഹായത്തോടെ പൂർണമായും അട്ടിമറിക്കപ്പെട്ട രണ്ട്‌ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ്‌ പ്രഹസനമാണ്‌.

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.