Skip to main content

സഖാവ് അഴീക്കോടൻ ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
സഖാവ് അഴീക്കോടൻ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിക്കുക. 1972 സെപ്റ്റംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ ഒരു സംഘം സഖാവിനെ അരുംകൊല ചെയ്തത്.

കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് അഴീക്കോടൻ രാഘവൻ വഹിച്ചത്‌. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കൊലചെയ്യപ്പെട്ട ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായും ഇടതുമുന്നണി കൺവീനറായും അഴീക്കോടൻ പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടത് തീവ്രവാദ നിലപാടുകൾക്കെതിരെയും വലതു പരിഷ്കരണവാദത്തിനെതിരെയും പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും മുന്നോട്ടുനയിച്ചു.

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി പകരം ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനാണ്‌ സംഘപരിവാർ നിയന്ത്രിക്കുന്ന മോദി ഭരണം ഇന്ന് ശ്രമിക്കുന്നത്‌. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംഘർഷഭരിതമാക്കി നേട്ടം കൊയ്യുകയാണ്‌ കേന്ദ്രഭരണകക്ഷി. പ്രതിപക്ഷ പാർടികളെ അടിച്ചമർത്തിയും പ്രതിഷേധസ്വരങ്ങൾ ഇല്ലാതാക്കിയും രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ്‌ ബിജെപി കൊണ്ടുപോകുന്നത്‌. ജനാധിപത്യവും മനുഷ്യാവകാശവും നിഷേധിച്ച് മതരാഷ്‌ട്രം സ്ഥാപിക്കുകയാണ്‌ സംഘപരിവാർ അജൻഡ. വിലക്കയറ്റവും തൊഴിലില്ലായ്‌മയും അരക്ഷിതാവസ്ഥയും കൊണ്ട്‌ ജനജീവിതം ദുസ്സഹമായിട്ടും കോർപറേറ്റുകൾക്കായി പ്രവർത്തിക്കുന്ന എൻഡിഎ ഭരണം അവസാനിപ്പിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കാൻ യോജിച്ച പോരാട്ടം അനിവാര്യമാണ്‌.

ജനക്ഷേമ ഭരണം നടത്തുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്ര സർക്കാർ. ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്താൻ അഴീക്കോടന്റെ സ്‌മരണ നമുക്ക് കരുത്തേകും. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും അഴീക്കോടൻ ദിനം ആചരിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.