Skip to main content

വിഖ്യാത ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ ദുഃഖം രേഖപ്പെടുത്തി

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് തുടക്കമിട്ട വിഖ്യാത ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ (98) നിര്യാണത്തിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

1960കളിൽ ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ്, അരി ഇനങ്ങൾ വികസിപ്പിക്കുന്നതിലും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് 1987ൽ ഏർപ്പെടുത്തിയ വേൾഡ് ഫുഡ് പ്രൈസ് ആദ്യമായി ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. അത് വിനിയോഗിച്ച് അദ്ദേഹം 1988ൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.

കർഷകർക്കുള്ള ദേശീയ കമ്മീഷൻ അധ്യക്ഷനെന്ന നിലയിൽ, എല്ലാ കൃഷിച്ചെലവും സമഗ്രമായി ഉൾക്കൊള്ളുന്ന സി2 ഫോർമുലയേക്കാൾ 50 ശതമാനം കൂടി അധികമായ മിനിമം താങ്ങുവില നൽകണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. മോദി സർക്കാർ ഇത് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ചരിത്രം രചിച്ച കർഷകസമരത്തിന്റെ ആവശ്യങ്ങളിൽ ഒന്നും ഇതു തന്നെയായിരുന്നു.

എം എസ് സ്വാമിനാഥന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ ആദരിക്കുന്നവരുടെയും ദുഃഖത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് എം സുരേന്ദ്രൻ്റെ വിയോഗത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയപ്പെട്ട സഖാവ് എം സുരേന്ദ്രന്‍ വിടവാങ്ങി. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ദീര്‍ഘകാലം പ്രവർത്തിച്ച സഖാവ് അടിയന്തിരാവസ്ഥക്കാലത്ത് നിരവധി വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചു.

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.