Skip to main content

സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________
സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം. 1972 ഒക്ടോബർ 20നാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്.

ബാല്യകാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയിൽ എത്തുന്നത്. മാർക്സിസ്റ്റ് –ലെനിനിസ്റ്റ് സമീപനങ്ങളിൽ ഉറച്ചുനിന്ന്‌ സിപിഐ എമ്മിനെ കേഡർ പാർടിയായി നയിക്കുന്നതിൽ വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്. മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹത്തിന്റെ നേതൃശേഷി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ജന്മിത്തത്തിന്റെ അടിത്തറ തകർത്ത ഭൂപരിഷ്‌കരണ ബില്ലിന്റെ രൂപീകരണത്തിലും അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു.

ഇടത് – വലത് വ്യതിയാനങ്ങളിൽനിന്ന് പാർടിയെ മോചിപ്പിച്ച് ശരിയായ പാതയിലൂടെ നയിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന അതുല്യമാണ്. അത്തരത്തിലുള്ള വികാസത്തിനായി ജീവിതം നീക്കിവച്ച സി എച്ചിന്റെ ഓർമകൾ ജനപക്ഷ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്നതിന് കരുത്തുനൽകും.

പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണയോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു

സ. പിണറായി വിജയൻ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

സ. ടി എം തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

സ. ഇ പി ജയരാജൻ

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല

സ. പിണറായി വിജയൻ

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല.