Skip to main content

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

മുതിർന്ന കമ്മ്യൂണിസ്റ്റും പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായ സ. ബസുദേബ് ആചാര്യയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഹൈദരാബാദിൽ വെച്ചായിരുന്നു. 81 വയസ്സായിരുന്നു.

1942 ജൂലൈ 11ന് പുരുളിയയിൽ ജനിച്ച സഖാവ് ആചാര്യ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുത്തതിരുന്നു. സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1981ൽ പുരുളിയ ജില്ലാ കമ്മിറ്റിയിലേക്കും 1985ൽ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയിലേക്കും 2005ൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ അദ്ദേഹം കേന്ദ്ര കൺട്രോൾ കമ്മിഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായിരുന്ന സ. ബസുദേബ് ആചാര്യ പ്രധാനമായും റെയിൽവേ, കൽക്കരി തൊഴിലാളികളുടെ നേതാവായിരുന്നു. സിഐടിയുവിന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ നിരന്തരം ഏറ്റെടുത്ത മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്ന അദ്ദേഹം 1980 മുതൽ 2009 വരെ ഒമ്പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.