Skip to main content

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം. മണ്ഡല പുനർനിർണയം പൂർത്തിയായി അന്തിമ വോട്ടർപ്പട്ടികയും പുറത്തുവന്നു. 2018ൽ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടതാണ്‌. എന്നാൽ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുന്നതിനുപകരം ലോക്‌സഭയിൽ കശ്‌മീർ പുനഃസംഘടനാ നിയമം ഭേദഗതിചെയ്‌ത്‌ രണ്ട്‌ ബില്ലുകൾ കേന്ദ്രം കൊണ്ടുവന്നു. പുനഃസംഘടനാ നിയമം ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണിത്‌. കേസിൽ വിധിവരുന്നത് വരെ കാക്കാതെ തിരക്കിട്ട്‌ ഭേദഗതികൾ കൊണ്ടുവരുന്നത്‌ ജനാധിപത്യ, ജുഡീഷ്യൽ നടപടികളുടെ ലംഘനമാണ്‌. നിയമസഭയിലേക്ക്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ലെഫ്‌. ഗവർണർക്ക്‌ അധികാരം നൽകുന്ന ഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക്‌ മാത്രമാണ്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാനാകൂ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.