Skip to main content

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ജമ്മു- കശ്‌മീരിന്‌ പരമാധികാരമില്ലെന്നും പ്രത്യേക ഭരണഘടനാ പദവി ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു. എന്നാൽ, ലയന ഉടമ്പടി ഒപ്പിട്ടത്‌ ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന 370-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലേ ?

മറ്റേത്‌ സംസ്ഥാനത്തെയുംപോലെ കണ്ടാണ്‌ 370-ാം വകുപ്പ്‌ എടുത്തുകളഞ്ഞതെന്ന്‌ വിധിയിലുണ്ട്‌. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കടക്കം പ്രത്യേക പദവിയുണ്ട്‌. ജമ്മു -കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കിയത്‌ ശരിയാണോയെന്ന്‌ കോടതി പരിശോധിക്കുന്നില്ല. സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ തുടർന്നാണിത്‌. എന്നാൽ, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്‌ ശരിവച്ചു. ഇതിലൂടെ സംസ്ഥാനപദവി ലഭിക്കുക പഴയ ജമ്മു കശ്‌മീരിന്റെ ഒരു ഭാഗത്തിനു മാത്രമാണ്‌.

2024 സെപ്‌തംബറിനകം തെരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചിട്ടുണ്ട്‌. ഇതിലൂടെ ദീർഘകാലം ജമ്മു -കശ്‌മീരിൽ അധികാരം കൈയാളാൻ കേന്ദ്രസർക്കാരിനെ അനുവദിച്ചു. രാഷ്‌ട്രപതി ഭരണത്തിലായിരിക്കെ സംസ്ഥാന പദവി ഇല്ലാതായാൽ, നിയമസഭയുടെ അഭാവത്തിൽ ഗവർണറുടെ സമ്മതം പകരം അനുമതിയായി എടുക്കാമോ. സംസ്ഥാനങ്ങളുടെ പുനഃസംഘടന ബിൽ നിയമസഭയുടെ പരിശോധനയ്‌ക്കായി രാഷ്‌ട്രപതി അയക്കണമെന്ന്‌ ഭരണഘടനയുടെ മൂന്നാംവകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.