Skip to main content

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ജമ്മു- കശ്‌മീരിന്‌ പരമാധികാരമില്ലെന്നും പ്രത്യേക ഭരണഘടനാ പദവി ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു. എന്നാൽ, ലയന ഉടമ്പടി ഒപ്പിട്ടത്‌ ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന 370-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലേ ?

മറ്റേത്‌ സംസ്ഥാനത്തെയുംപോലെ കണ്ടാണ്‌ 370-ാം വകുപ്പ്‌ എടുത്തുകളഞ്ഞതെന്ന്‌ വിധിയിലുണ്ട്‌. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കടക്കം പ്രത്യേക പദവിയുണ്ട്‌. ജമ്മു -കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കിയത്‌ ശരിയാണോയെന്ന്‌ കോടതി പരിശോധിക്കുന്നില്ല. സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ തുടർന്നാണിത്‌. എന്നാൽ, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്‌ ശരിവച്ചു. ഇതിലൂടെ സംസ്ഥാനപദവി ലഭിക്കുക പഴയ ജമ്മു കശ്‌മീരിന്റെ ഒരു ഭാഗത്തിനു മാത്രമാണ്‌.

2024 സെപ്‌തംബറിനകം തെരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചിട്ടുണ്ട്‌. ഇതിലൂടെ ദീർഘകാലം ജമ്മു -കശ്‌മീരിൽ അധികാരം കൈയാളാൻ കേന്ദ്രസർക്കാരിനെ അനുവദിച്ചു. രാഷ്‌ട്രപതി ഭരണത്തിലായിരിക്കെ സംസ്ഥാന പദവി ഇല്ലാതായാൽ, നിയമസഭയുടെ അഭാവത്തിൽ ഗവർണറുടെ സമ്മതം പകരം അനുമതിയായി എടുക്കാമോ. സംസ്ഥാനങ്ങളുടെ പുനഃസംഘടന ബിൽ നിയമസഭയുടെ പരിശോധനയ്‌ക്കായി രാഷ്‌ട്രപതി അയക്കണമെന്ന്‌ ഭരണഘടനയുടെ മൂന്നാംവകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.

ബജറ്റ്ജ: ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. പിണറായി വിജയൻ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്.