Skip to main content

തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയത് പിൻവലിക്കണം

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________
ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട്‌ കേന്ദ്രം പുലർത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന്‌ മുതൽ നിർബന്ധമായും ആധാർ അധിഷ്‌ഠിതമാക്കിയിരിക്കയാണ്‌. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ്‌ ഈ നടപടിയിലൂടെ സർക്കാർ കവർന്നെടുക്കുന്നത്‌.

നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴിൽ കാർഡിന്‌ അവകാശമുണ്ട്‌. ഏതൊരു തൊഴിൽ കാർഡുടമയ്‌ക്കും വർഷം കുറഞ്ഞത്‌ 100 ദിവസത്തെ തൊഴിലിന്‌ അവകാശമുണ്ട്‌. ആധാർ അധിഷ്‌ഠിത വേതന വിതരണത്തിനായി തൊഴിൽ കാർഡുടമയെ യോഗ്യർ, അയോഗ്യർ എന്നിങ്ങനെ രണ്ടായി സർക്കാർ തിരിച്ചിരിക്കയാണ്‌. കഴിഞ്ഞ മൂന്നവർഷ കാലയളവിൽ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും തൊഴിലെടുക്കാത്തവരെല്ലാം സർക്കാർ മാനദണ്ഡപ്രകാരം അയോഗ്യരാണ്‌. സർക്കാർ കണക്കുപ്രകാരം 25.25 കോടി കാർഡുടമകളിൽ 14.35 കോടി പേർ മാത്രമാണ്‌ യോഗ്യരായുള്ളത്‌. ശേഷിച്ചവരെയെല്ലാം അയോഗ്യരായി തള്ളി.

14.35 കോടി യോഗ്യരായ കാർഡുടമകളുടെ കാര്യത്തിൽ തന്നെ 1.8 കോടി പേർക്ക്‌ (12.7 ശതമാനം) ഇനിയും ആധാർ അധിഷ്‌ഠിയ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. അവർക്കും ഇനി മുതൽ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. ഗ്രാമീണ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലെയും മോശം ഇന്റർനെറ്റ്‌ കണക്‌റ്റിവിറ്റിയാണ്‌ തൊഴിലാളികൾ പുറത്താക്കപ്പെടാൻ കാരണം. തൊഴിലുറപ്പ്‌ നിയമത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌ സർക്കാർ നടപടി. സാങ്കേതികത ആയുധമാക്കി നിയമപരമായ അവകാശങ്ങളെ പോലും മോദി സർക്കാർ അട്ടിമറിക്കുകയാണ്‌. ആധാർ അധിഷ്‌ഠിത വേതനവിതരണം നിർബന്ധമാക്കിയ നടപടിയിൽ നിന്നും പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.