Skip to main content

സഖാവ് ഇ ബാലാനന്ദൻ ദിനം ജനുവരി 19ന് സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു

സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന സഖാവ് ഇ ബാലാനന്ദൻ ദിനം ജനുവരി 19ന് സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു. സ്വാതന്ത്ര്യസമരകാലത്തുതന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ സ. ഇ ബാലാനന്ദൻ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശപ്പോരാട്ടത്തിന് നേതൃത്വം നൽകി. പാർലമെന്റേറിയനെന്ന നിലയിലും അദ്ദേഹം മികച്ച ഇടപെടൽ നടത്തി.

ആഗോളവൽക്കരണ നയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ തുടങ്ങിയ ഘട്ടത്തിൽത്തന്നെ അതിനെതിരായ സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചു. തൊഴിലാളിവർഗത്തിന്റെ പൊതുവായ ഐക്യം രൂപപ്പെടുത്തി ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാനും ആ സമരങ്ങളെ ജനകീയ സമരങ്ങളുമായി കണ്ണിചേർക്കാനും സ. ബാലാനന്ദൻ ശ്രദ്ധിച്ചു.

കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ആഗോളവൽക്കരണ അജൻഡയ്‌ക്കെതിരെ ജനകീയതാൽപ്പര്യം ഉയർത്തിപ്പിടിച്ചുള്ള ബദൽ നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. രാജ്യത്താകമാനം മാതൃകയായ ഇത്തരം നയങ്ങളെ ദുർബലപ്പെടുത്താൻ സംസ്ഥാന സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. മതനിരപേക്ഷതയിൽ അടിയുറച്ചുനിൽക്കുന്ന സംസ്ഥാന സർക്കാരിനെ തകർക്കുകയെന്ന നയം കേന്ദ്രം മുന്നോട്ടുവയ്‌ക്കുമ്പോൾ അതിനു കൂട്ടുനിൽക്കുകയാണ് യുഡിഎഫ്. ഈ കാലഘട്ടത്തിൽ രാജ്യതാൽപ്പര്യം സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് ഇ ബാലാനന്ദന്റെ സ്മരണ കരുത്തു പകരും. പാർടി ഓഫീസ് അലങ്കരിച്ചും പതാക ഉയർത്തിയും ദിനാചരണം വിജയിപ്പിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.