Skip to main content

ഇലക്ടറൽ ബോണ്ടുകൾ വഴി സിപിഐ എമ്മിന് വിവിധ തുകകൾ സംഭാവനയായി ലഭിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റും അടിസ്ഥാനരഹിതവുമാണ്

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
---------------------------------------------------
ഇലക്ടറൽ ബോണ്ടുകൾ വഴി സിപിഐ എമ്മിന് വിവിധ തുകകൾ സംഭാവനയായി ലഭിച്ചതായി ചില വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ റിപ്പോർട്ടുകൾ തെറ്റും അടിസ്ഥാനരഹിതവുമാണ്. ഇലക്ടറൽ ബോണ്ടുകളെ തത്വത്തിൽ എതിർത്തുകൊണ്ട് അത് സ്വീകരിക്കാൻ സിപിഐ എം തയ്യാറായില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ നിയമപരമായി ആവശ്യമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് പോലും സിപിഐ എം തുറക്കാതിരുന്നത്. ഇലക്ടറൽ ബോണ്ട് സംവിധാനത്തിന്റെ അടിസ്ഥാന തത്വത്തെ സിപിഐ എം തുടക്കം മുതൽ എതിർത്തതുകൊണ്ടാണ് അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.