Skip to main content

ബംഗാളിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കി ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം

ബംഗാളിലെ ആർ ജി കാർ ആശുപത്രിയിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ആരോഗ്യമേഖലയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്. ഒട്ടനവധി ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് വലിയ ജനപിന്തുണ നേടിക്കൊണ്ടീരിക്കുന്ന ഈ പ്രതിഷേധങ്ങൾ ദാരുണമായ നിലയിൽ ജീവൻ നഷ്ടപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയോടുള്ള ഐക്യദാർഢ്യം മാത്രമല്ല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കെതിരായ ഡോക്ടർമാരുടെ രോഷവും അവരുടെ തിക്താനുഭവങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.

ആർ ജി കാർ കേസിൽ സുപ്രീം കോടതി സ്വമേധയാ നോട്ടീസ് നൽകിയിരിക്കെ, ഉചിതമായ നിയമനിർമ്മാണത്തിൻ്റെ വിഷയം കേന്ദ്ര സർക്കാരിൻ്റെ അധികാരപരിധിയിലാണ്.നീതിന്യായ പ്രക്രിയകളെ അട്ടിമറിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാൻ ധൈര്യപ്പെടുന്ന എല്ലാവരെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ബംഗാളിലെ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പുതിയ തെളിവുകൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടുമിരിക്കുന്നു. തുടക്കം മുതൽ തന്നെ ഈ കേസിൽ വസ്തുതകൾ മൂടി വയ്ക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നുവെന്ന പൊതുജനാഭിപ്രായം ശക്തമാണ്. മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമില്ലെന്ന ഇരയുടെ പിതാവിൻ്റെ പ്രസ്താവന, ഈ അവസ്ഥയുടെ യാഥാർത്ഥ്യവും ഗൗരവവും പ്രകടമാക്കുന്നു.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ സംരക്ഷണത്തിനായി സമഗ്രമായ നിയമനിർമ്മാണം എന്ന ആവശ്യത്തോട് അടിയന്തരമായി പ്രതികരിക്കുന്നതിനു പകരം, പ്രശ്നം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തണുപ്പൻ നീക്കമാണ് മോഡി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് എന്നത് ദൗർഭാഗ്യകരമാണ്.ആരോഗ്യരംഗത്തെ മുഴുവൻ കൂട്ടായ്മകളുമായി കൂടിയാലോചിച്ച് കാലതാമസമില്ലാതെ നിയമം കൊണ്ടുവരികയാണ് വേണ്ടത്.

ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം സാധ്യമാക്കിയ ക്രിമിനൽ ബന്ധം മറച്ചുവെക്കാനും ഉത്തരവാദികളെ സംരക്ഷിക്കാനുമുള്ള പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങളെ അതിശക്തമായി അപലപിക്കുന്നു. അതിക്രൂരമായ പീഡനത്തിന് വിധേയയായ ഇരയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കിക്കൊണ്ട് ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.