Skip to main content

ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്‌ഭവനിൽ എത്തുന്ന ബില്ലുകളുടെ കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമുണ്ടാക്കണമെന്നും ഗവർണർമാർക്ക്‌ വീറ്റോ പവർ ഇല്ലെന്നും വളരെ വ്യക്തമായി സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്‌. ഗവർണർ തടഞ്ഞുവച്ച തമിഴ്‌നാട്‌ സർക്കാരിന്റെ പത്ത്‌ ബില്ലുകളും നിയമമായതായി കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു.

തങ്ങളെ എതിർക്കുന്ന പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നതിനായി ബില്ലുകൾ തടയുന്ന ഗവർണർമാർക്കും ബിജെപിക്കും കനത്ത പ്രഹരമാണ്‌ ഈ വിധി. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ആദ്യം മുതൽ തന്നെ ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന ഇത്തരം നടപടികളെ നിയമപരമായും രാഷ്‌ട്രീയമായും ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമയുദ്ധം തന്നെയാണ്‌ നടന്നത്‌. രാജ്യതലസ്ഥാനത്ത്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടേയും പ്രതിപക്ഷ പാർട്ടികളുടേയും പിന്തുണയുണ്ടായിരുന്നു.

മുൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ദിനം പ്രതിയെന്നോണം എടുത്ത കേരള വിരുദ്ധ നിലപാടുകൾ ജനത്തിന്റെ മുന്നിലുണ്ട്‌. ഏതാനും മാധ്യമങ്ങൾ അടക്കം മുൻ ഗവർണറെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചവർക്കുമുള്ള മറുപടി കൂടിയാണ്‌ വിധി. സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള നിയമങ്ങളാണ്‌ നിയമസഭ പാസാക്കിയിട്ടുള്ളത്. ആ താൽപര്യ സംരക്ഷണത്തിനാണ്‌ എൽഡിഎഫ്‌ സർക്കാർ കോടതികളിൽ പോയത്‌. അത്‌ നൂറു ശതമാനം ശരിയെന്ന് തെളിയിക്കുകയാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ പ്രവർത്തിക്കുന്ന ഗവർണർമാർക്കെല്ലാം എതിരായ വിധിയാണിത്‌. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് തടഞ്ഞ ഗവർണർമാക്കും സംസ്ഥാനങ്ങൾക്കും ഈ വിധി ഇനി ഒരു മാതൃകയാകും. സംസ്ഥാന ഗവൺമെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ വിധി കൂടുതൽ സഹായകമാകും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.