Skip to main content

കേന്ദ്ര ബിജെപി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൊടിയ അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
________________
കേന്ദ്ര ബിജെപി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൊടിയ അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്.

കൊല്ലത്തെ കശുവണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി ഇഡി കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ അസി. ഡയറക്ടര്‍ ശേഖര്‍ കുമാറാണ്‌. തട്ടിപ്പുകാരായ ഇഡി ഉദ്യോസ്ഥരുടെ ഏജന്റുമാരായ മൂന്നുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്‌. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഇഡി കൈക്കൂലി വാങ്ങുന്നതും വ്യാപകമായിരിക്കുകയാണ്‌.

ഒരു ബിഷപ്‌ ഉള്‍പ്പെടെ ഒട്ടേറെ പേരെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതടക്കം നിരവധി പരാതികള്‍ വേറെയും വരുന്നു. ശരിയായ കണക്ക്‌ സൂക്ഷിക്കുന്നവരും സത്യസന്ധമായി ബിസിനസ്‌ നടത്തുന്നവരും അടക്കം നിരവധി വ്യവസായികളേയും വൈദികരേയും കള്ളപ്പണത്തിന്റെ പേര്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി യഥാര്‍ഥ കള്ളപ്പണക്കാരെ പിടികൂടാന്‍ ഉത്തരവാദിത്തമുള്ള ഏജന്‍സിയെ ബിജെപി രാഷ്ട്രീയ എതിരാളികളോട്‌ പകതീര്‍ക്കാനുള്ള ഉപകരണമാക്കിയതിന്റെ തിക്തഫലമാണ്‌ ഇപ്പോള്‍ കാണുന്നത്‌. യജമാനന്‍ പറയുന്നതുപോലെ എല്ലാ നിയമവിരുദ്ധ പ്രവൃത്തികളും ചെയ്‌തുകൂട്ടുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക്‌ യഥേഷ്‌ടം കൈക്കൂലി വാങ്ങാനുള്ള അനുമതിയും കൊടുത്തിട്ടുണ്ടോയെന്ന്‌ ബിജെപിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം. ഇപ്പോള്‍ കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ അതേ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ഉള്‍പ്പെടെ പ്രതിയായ കൊടകര കുഴല്‍പ്പണ കേസ്‌ അന്വേഷിച്ചത്‌. കൊടകര കുഴല്‍പ്പണക്കേസിനെ ഹൈവേ കൊള്ളയെന്നാണ്‌ എറണാകുളം പി.എം.എല്‍.എ കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്‌. 2021 നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപിക്കായി എത്തിച്ചതാണ്‌ മൂന്നരക്കോടി രൂപയെന്ന പൊലീസ്‌ കുറ്റപത്രത്തെ ഇഡി തളളുകയായിരുന്നു.

ബിജെപിക്ക്‌ താല്‍പര്യമുള്ള കേസുകള്‍ എഴുതിത്തള്ളുന്ന ഉദ്യോഗസ്ഥര്‍ വാരിക്കൂട്ടുന്ന അഴിമതി പണം ആര്‍ക്കൊക്കെ പോകുന്നുണ്ട്‌ എന്നത്‌ കൂടി പുറത്തുവരേണ്ടതുണ്ട്‌. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ സംഘമായി മാറിയിട്ടുണ്ടോയെന്നും സംശയിക്കണം. ബിജെപി നേതാക്കള്‍ക്ക്‌ മാത്രമല്ല കോണ്‍ഗ്രസിനും ഇഡിയിലെ അഴിമതിക്കാരുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊച്ചിയില്‍ അറസ്റ്റിലായ ഒരു ഏജന്റ്‌ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണെന്നും പറയുന്നു.

അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ട്‌ കള്ളക്കേസുകളെടുപ്പിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ച് അഴിമതിക്കാരായ മുഴുവന്‍ ഇഡി ഉദ്യോഗസ്ഥരേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.