Skip to main content

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണം

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണം. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം. യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും എതിരെ നിലകൊള്ളണം. ഇസ്രയേൽ ​ഗാസയിൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. ഇസ്രയേലി ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കുകയും വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. 2025 ഏപ്രിലിൽ മാത്രം ഗാസയിൽ ഇസ്രയേൽ​ നടത്തിയ വ്യോമ, കര ആക്രമണങ്ങളിൽ 2,037 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 200ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ ആകെ 53,384 പലസ്തീൻകാരാണ് ​ഗാസയിൽ ഇസ്രയേൽ വംശഹത്യയിൽ കൊല്ലപ്പെട്ടത്. അതിൽ 94 ശതമാനവും സാധാരണക്കാരാണ്. 51 ശതമാനം കുട്ടികളും 16 ശതമാനം സ്ത്രീകളും 8 ശതമാനം വയോധികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മാനുഷിക സഹായമെത്തിക്കുന്ന ട്രക്കുകളുടെ പ്രവേശനം രണ്ട് മാസത്തിലേറെയായി നിഷേധിച്ചതിന് ശേഷം നാമമാത്രമായ സഹായങ്ങൾ മാത്രം ഗാസയിലേക്ക് പ്രവേശിക്കാനാണ് ഇസ്രയേൽ ഇപ്പോൾ അനുവദിച്ചത്. കടുത്ത പട്ടിണിയിലാണ് ​ഗാസയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ പിന്തുണയോടെ ഗാസ മുനമ്പ് പൂർണമായി അധീനതയിലാക്കുന്നതിനെപ്പറ്റിയാണ് ഇസ്രയേൽ സംസാരിക്കുന്നത്. ​പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം ആവർത്തിക്കുന്നതായും 1967 ന് മുമ്പുള്ള അതിർത്തികളും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള ഒരു പലസ്തീൻ രാഷ്ട്രം എന്ന ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.