Skip to main content

ഇറാനെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് അമേരിക്കയും ജി7നും പിന്മാറണം

ഇറാൻ ഉപാധിയില്ലാതെ കീഴടങ്ങണമെന്നും ഇറാനിലെ നേതാക്കളെ വധിക്കുമെന്നുമുള്ള ട്രംപിന്റെ തുറന്ന ഭീഷണി അങ്ങേയറ്റം അപലപനീയമാണ്‌. ഇസ്രയേലിനൊപ്പം ചേർന്ന്‌ ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുക്കമാണെന്നതിന്‌ തെളിവാണ്‌ പശ്‌ചിമേഷ്യയിലേക്ക്‌ കൂടുതലായി എത്തുന്ന യുഎസ്‌ പടക്കപ്പലുകൾ. ഇത്തരം നീക്കങ്ങൾ അപകടകരവും മേഖലയെയും ലോകത്തെയും വിനാശകരമായ യുദ്ധത്തിലേക്ക്‌ തള്ളിവിടാൻ സാധ്യതയുള്ളതുമാണ്‌.

കാനഡയിൽ നടന്ന ജി7 ഉച്ചകോടി പ്രസ്‌താവനയും യുദ്ധത്തിന്‌ ആക്കം പകരുന്നതാണ്‌. ഇസ്രയേലിന്റെ കയ്യേറ്റം കണ്ടില്ലെന്ന്‌ നടിക്കുകയും ഇറാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ജി7 നിലപാട്‌ നിന്ദ്യമാണ്‌. പശ്‌ചിമേഷ്യയിലെ അസ്ഥിരതയ്‌ക്കും വർധിക്കുന്ന സംഘർഷത്തിനും മുഖ്യഉത്തരവാദിത്തം ഇസ്രയേലിനാണ്‌. ഗാസയ്‍ക്കുനേരെ വംശഹത്യ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തുന്ന ഇസ്രയേൽ ഇപ്പോൾ സിറിയ, ലെബനൻ, യമൻ, ഇറാൻ തുടങ്ങി മേഖലയിലെ മറ്റ്‌ രാജ്യങ്ങൾക്ക്‌ നേരെയും സൈനിക നടപടി ബോധപൂർവം വ്യാപിപ്പിക്കുകയാണ്‌. ഇസ്രയേലിനെ നിയന്ത്രിക്കാതെ മേഖലയിൽ സമാധാനവും സ്ഥിരതയും സാധ്യമാവില്ല.

അന്താരാഷ്ട്ര ചട്ടങ്ങളും നിയമങ്ങളുമെല്ലാം ലംഘിച്ച്‌ പശ്‌ചിമേഷ്യയിലും അതിനപ്പുറവും തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനായി യുഎസും പാശ്‌ചാത്യ സാമ്രാജ്യത്വവും തെമ്മാടി രാഷ്ട്രമായ ഇസ്രയേലിനെ ഉപയോഗപ്പെടുത്തുകയാണ്‌. കടന്നുകയറ്റം അവസാനിപ്പിച്ച്‌ നയതന്ത്രത്തിലേക്ക്‌ മടങ്ങാൻ അന്താരാഷ്ട്ര സമൂഹം യുഎസിനും ഇസ്രയേലിനുംമേൽ സമർദം ചെലുത്തണം. യുഎസ്‌ - ഇസ്രയേൽ അനുകൂല വിദേശനയം തിരുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.