Skip to main content

ലഡാക്കിന്‌ സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്‌ചുക്കിനെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിക്കുന്നു

ലഡാക്കിന്‌ സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്‌ചുക്കിനെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിക്കുന്നു. വാങ്‌ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം അറസ്‌റ്റുചെയ്‌തത്‌ മോദിസർക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവവും ലഡാക്ക്‌ ജനതയുടെ അഭിലാഷങ്ങളോട്‌ അവർ പുലർത്തുന്ന അവജ്ഞയും വെളിപ്പെടുത്തുന്നു.

ലഡാക്ക്‌ ജനതയ്‌ക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനു പകരം അവിടത്തെ ജനാധിപത്യ പ്രസ്ഥാനത്തെ അടിച്ചമർത്താനാണ്‌ മോദിസർക്കാരിന്റെ ശ്രമം. ഇത്‌ ലഡാക്കുകാരുടെ മ‍ൗലികാവകാശങ്ങൾക്കും ജനാധിപത്യ സ്വാതന്ത്ര്യത്തിനും നേരെ കടുത്ത ഭീഷണിയാണ്‌ ഉയർത്തുന്നത്‌. ലഡാക്കിലെ ഉൾപ്പടെ ജമ്മു–കശ്‌മീരിലെ ജനങ്ങളെ കൂടുതൽ അന്യവൽക്കരിക്കാൻ വഴിയൊരുക്കുന്നതാണ്‌ ഇ‍ത്തരം നീക്കങ്ങൾ.

എല്ലാ കേസുകളും പിൻവലിച്ച്‌ സോനം വാങ്‌ചുക്കിനെ നിരുപാധികം വിട്ടയക്കണം. ജനങ്ങൾക്കെതിരെ എടുത്ത എല്ലാ കള്ളക്കേസും പിൻവലിക്കണം. ജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കണം. എല്ലാറ്റിനും ഉപരിയായി ലഡാക്കിനെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സഖാവ് പുഷ്പന്‌ മരണമില്ല, കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം

സഖാവ് പുഷ്പന്‌ മരണമില്ല. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ്‌ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്‌.

തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു, കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകി

സ. വീണ ജോർജ്

തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചു.

കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.