Skip to main content

വികലമായ എസ്‌ഐആർ നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം

വികലമായ എസ്‌ഐആർ(വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന) നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം. പതിവുപോലെ സുതാര്യമായും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലും നടക്കേണ്ട വോട്ടർപട്ടിക പരിഷ്‌കരണം അരാജകത്വം നിറഞ്ഞതും ജനങ്ങളെയും ഇ‍ൗ ജോലി ഏറ്റെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥരെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു.

അങ്ങേയറ്റം തിടുക്കത്തിൽ, വളരെ മോശമായി ആസൂത്രണം ചെയ്യപ്പെട്ട നടപടിയാണിത്‌. വീട്‌ തോറും കയറി പരിശോധന നടത്താൻ ബിഎൽഒമാർക്ക്‌ നിശ്‌ചയിച്ച്‌ നൽകിയ സമയപരിധി ജോലി പൂർത്തീകരിക്കാൻ തികയുന്നതല്ല. തിടുക്കം കാരണം, പലയിടങ്ങളിലും ബിഎൽഒമാർ ചില പാർടി ഓഫീസുകളിൽ തങ്ങി വോട്ടർമാരിൽ അവിടെ എത്തണമെന്ന്‌ നിർദേശിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. വോട്ടർപട്ടികയിൽനിന്ന്‌ വൻതോതിൽ പേരുകൾ ഒഴിവാക്കപ്പെടുന്നതിനും തെറ്റുകൾ കടന്നുകൂടുന്നതിനും ഇത്‌ ഇടയാക്കും.

ബിഎൽഒമാർക്കുമേൽ അടിച്ചേൽപ്പിച്ച കടുത്ത ജോലിഭാരം ഒട്ടേറെ ജീവൻ അപഹരിച്ചു. മതിയായ വിശ്രമം കൂടാതെ കഠിനമായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്‌ അവർ. ഇത്തരം മരണങ്ങൾ ആകസ്‌മികമല്ല, നിരുത്തരവാദപരവും മനുഷ്യത്വഹീനവുമായ ഭരണനടപടികളുടെ ഫലമാണിത്‌.

വോട്ടർപട്ടിക കുറ്റമറ്റതാക്കാനും ഇരട്ടിപ്പുകൾ ഒഴിവാക്കാനും തെരഞ്ഞെടുപ്പ്‌ കമീഷൻ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാത്തത്‌ ഞെട്ടിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന തീവ്ര പുനഃപരിശോധനയുടെ ലക്ഷ്യവും ഉദ്ദേശ്യവും സംബന്ധിച്ച്‌ ഗ‍ൗരവതരമായ ആശങ്കകൾ ഉയർത്തുന്നതാണിത്‌. ഫോമുകൾ അപ്പ്‌ലോഡ്‌ ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎൽഒമാർക്കും വോട്ടർമാർക്കും ഇന്റർനെറ്റ്‌ കണക്ഷനിലെ പോരായ്‌മകളും സെർവർ പ്രശ്‌നങ്ങളും ഇതര സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. ഫോം പൂരിപ്പിച്ച്‌ അപ്പ്‌ലോഡ്‌ ചെയ്യുന്നത്‌ അങ്ങേയറ്റം പ്രതിബന്ധം നിറഞ്ഞ പ്രക്രിയയാണ്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ